കോഴിക്കോട്: കോർപറേഷൻ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മേയർ ഭവനിൽ എത്തി പ്രതിഷേധിച്ച പ്രതിപക്ഷ കൗൺസിലർമാർക്കെതിരേ കേസെടുത്തു. മേയർ ഭവനിൽ പ്രതിഷേധിച്ച പത്ത് പേർക്കെതിരെയാണ് കേസെടുത്തത്.
കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയ്ക്കെതിരേയും കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങി വകുപ്പുകൾ ചുമത്തി. കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് മേയർ പറഞ്ഞു. വീട്ടിനകത്ത് ബെഡ്റൂമിൽ വരെ കയറി പ്രതിഷേധിച്ചു. അത്യന്തം ലജ്ജാകരമായ പ്രവർത്തി ആണ് യുഡിഎഫ് കൗൺസിലാർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിനെതിരായ സമരത്തിൽ ഒന്നിച്ച് നീങ്ങണം. യുഡിഎഫ് ഉണ്ടെങ്കിൽ അവരും വരണം. രണ്ടുദിവസത്തെ സാവകാശം വേണം എന്നാണ് ബാങ്ക് പറയുന്നത്. പൂർണമായി തിരിച്ച് തരാം എന്ന് ബാങ്ക് പറഞ്ഞിട്ടുണ്ട്. അവരുടെ ഓഡിറ്റിംഗ് പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.
മേയർ ഭവനിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം
12:36 AM Dec 04, 2022 | Deepika.com