ഫറോക്ക് :കോഴിക്കോട് വീണ്ടും മയക്കുമരുന്നു വേട്ട. ആറരകിലോ കഞ്ചാവുമായി തിരുന്നാവായ പട്ടര് നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി.ഷിഹാബിനെ (33) പോലീസ് പിടികൂടി.
ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഫറോക്ക് സ്കൂള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് പരിസര പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ വ്യാപക മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിച്ചിരുന്നു.
വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാർഗം കോഴിക്കോട് എത്തിക്കുകയും ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഇയാളെ കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്.
ആന്ധ്രയില്‍ നിന്ന് വിലക്കുറവില്‍ വാങ്ങുന്ന കഞ്ചാവിന് കേരളത്തില്‍ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കും എന്നതും ട്രെയിനില്‍ എളുപ്പം പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തിക്കാം എന്നതുമാണ് ഇതര സംസ്ഥാനത്ത് നിന്നും ട്രെയിന്‍ മാർഗം അമിത ലാഭത്തിനായി കഞ്ചാവെത്തിക്കാന്‍ ലഹരി സംഘങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പിടിയിലായ ഷിഹാബിന് ഭവനഭേദനം മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ 30 കിലോ കഞ്ചാവാണ് ഇതു വരെ കോഴിക്കോട് ജില്ലയില്‍ നിന്നും പിടിച്ചെടുത്തത്. 225 ഗ്രാം എംഡിഎംഎയും 345 എല്‍എസ്ഡി സ്റ്റാമ്പും പിടിച്ചെടുത്തിട്ടുണ്ട്.
രണ്ടുമാസത്തിനിടെ പിടികൂടിയത് 30 കിലോ കഞ്ചാവ്
11:57 PM Sep 21, 2022 | Deepika.com