സിറ്റി പോലീസ് കമ്മിഷണര്‍ക്കെതിരേ സിപിഎം തുറന്ന പോരിന്

11:57 PM Sep 21, 2022 | Deepika.com
സ്വന്തം ലേഖകന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കെതിരായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മിഷണറുമായി സിപിഎം തുറന്ന പോരിന്.
കമ്മിഷണര്‍ ഉത്തരവാദിത്തം മറന്ന് മറ്റൊരു നിലപാട് എടുത്താല്‍ ശക്തമായി നേരിടുമെന്ന സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ പ്രസംഗം ഇതിന്‍റെ സൂചനയാണ്.സിപിഎമ്മിനെയും സര്‍ക്കാറിനെയും ശരിപ്പെടുത്തിക്കളയാമെന്ന നിലപാടുമായി വന്നാല്‍ അതിനെ എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പിടികിട്ടാനുള്ള രണ്ടു പ്രതികള്‍ക്കുവേണ്ടി പോലീസ് സംഘം അവരുടെ വീടുകളില്‍ പരിശോധന നടത്തിയതാണ് സിപിഎമ്മിനെ പ്രകോപിച്ചത്. ഏഴു പ്രതികളില്‍ അഞ്ചുപേരാണ് പോലീസില്‍ ഇതുവരെ കീഴടങ്ങിയിട്ടുള്ളത്. രണ്ടുപേര്‍ ഒളിവിലാണ്.
പ്രതിചേര്‍ക്കപ്പെട്ടവരെ പിടികൂടുന്നതിനു പാതിരാത്രിയില്‍ വീടുകയറിയുള്ള പരിശോധന അംഗീകരിക്കില്ലെന്ന് മെഡിക്കല്‍ കോളജ് പരിസരത്ത് നടത്തിയ പൊതുയോഗത്തില്‍ പി.മോഹനന്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ ഈ ഭൂമി മലയാളം മുഴുവന്‍ അരിച്ചുപെറുക്കിയാലും അവരെ കിട്ടില്ല. ആദ്യത്തെ അഞ്ചുപേര്‍ ഹാജരാവുകയാണ് ചെയ്തത്. അല്ലാതെ പോലീസ് പിടികൂടിയതല്ല. പ്രതിചേര്‍ത്ത മറ്റു രണ്ടുപേര്‍ക്കെതിരേ സാധാരണ കേസ് അന്വേഷിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതിന് സിപിഎം തടസം നില്‍ക്കില്ല. പോലീസില്‍ കീഴടങ്ങിയവരെ ദിവസങ്ങള്‍ക്കുശേഷം കസ്റ്റഡിയില്‍ കിട്ടുന്നതിന് പ്രത്യേക അപേക്ഷ കൊടുത്തപ്പോഴാണ് പാര്‍ട്ടി പ്രതികരിച്ചത്. ദിവസങ്ങള്‍ക്കുശേഷം കസ്റ്റഡിയില്‍ ചോദിച്ചതിന് എന്തു സാധൂകരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
ചിലര്‍ മുന്‍കൂട്ടി ആലോചന നടത്തിയാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ആദ്യം പത്രത്തില്‍ വാര്‍ത്ത കൊടുക്കുന്നു. പിന്നീട് അതിനനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു. ഈ ഗൂഡാലോചനയില്‍ ചില പോലീസ് ഉദ്യോഗസ്ഥരുമുണ്ടാവും. പോലീസ് സേനയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പോലീസ് നയത്തിന്‍റെ പ്രേതബാധ ഉള്ളവര്‍ ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മോഹനന്‍ പറയുന്നു. അതേസമയം, സുരക്ഷാ ജീവനക്കാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ അദ്ദേഹം തള്ളിപറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയോട് സുരക്ഷാ ജീവനക്കാരന്‍ മോശമായി പെരുമാറിയതിന്‍റെ പേരിലുണ്ടായ അക്രമങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.