കരുനാഗപ്പള്ളി: രണ്ടു കിലോ കഞ്ചാവുമായി ഒരാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. റേഞ്ചിലെ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥൻ വിജുവിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി പൊയ്കയിൽ തെക്കതിൽ വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന നിസാമുദീനെ (42) രണ്ടു കിലോ കഞ്ചാവ്മായി പിടികൂടിയത്.
മാരാരിതോട്ടം കുട്ടപ്പൻ മുക്കിനു സമിപത്തു നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇരു കാലുകളും ഇല്ലാത്ത തമിഴ്നാട് സ്വദേശിയെകൊണ്ട് ഷാജി എന്ന് വിളിക്കുന്ന നിസാമുദീൻ വില്പനക്കായി ആറ് കിലോ കഞ്ചാവ് തമിഴ് നാട്ടിൽ നിന്ന് എത്തിച്ചതായും കിലോയ്ക്ക് ഇരുപത്തി ആറായിരം രൂപയ്ക്ക് വില്പനയ്ക്കായി ഇയാൾ പലരെയും സമീപിച്ചതായി ഷാഡോ ഉദ്യോഗസ്ഥനായ വിജുവിനു രഹസ്യവിവരം കിട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇയാൾ മുൻപ് കഞ്ചാവ് നൽകിയിരുന്ന ആളിനെ കസ്റ്റഡിയിൽ എടുത്ത് ഇയാളെ കൊണ്ട് ആവശ്യക്കാരൻ എന്ന വ്യാജേനെ കഞ്ചാവ് ആവശ്യപെട്ടത്തിൽ ആണ് അൻപത്തി രണ്ടായിരം രൂപയ്ക്ക് രണ്ടു കിലോ കഞ്ചാവുമായി കുട്ടപ്പൻ മുക്കിനു സമിപം നിസാമുദീൻ എത്തിയത്.
ഇയാൾ പിടിയിൽ ആയ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ ബാക്കി കഞ്ചാവുമായി വീട്ടുകാർ ഒളിപ്പിച്ചതായും തമിഴനും ബാക്കി കഞ്ചാവിനായും ഉള്ള അന്വേഷണം ഊർജിതപെടുത്തിയതായും എക്സൈസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റേഞ്ച് ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പി ഒ സുരേഷ്, ശ്രീകുമാർ ഷാഡോ ഉദ്യോഗസ്ഥർ ആയ വിജു, സജീവ് കുമാർ, ശ്യാം കുമാർ, ജിനു തങ്കച്ചൻ, അഭിലാഷ്, പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.
വികലാംഗനെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം; ഒരാൾ അറസ്റ്റിൽ
11:20 PM Nov 16, 2018 | Deepika.com