കൊല്ലം: പുതിയ വന്ദേഭാരത് വന്നതോടെ പെരുവഴിയിലായി നാഗർകോയിൽ -കോട്ടയം പാസഞ്ചറിലെ യാത്രക്കാർ.
യാത്രക്കാർക്ക് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാതെ ഈ പാസഞ്ചർ ഇപ്പോൾ പല സ്റ്റേഷനിലും നിർത്തിയിട്ട് ഇഴഞ്ഞാണ് നീങ്ങുന്നത്. പരിഹാരമാർഗങ്ങൾ ഏറെ മുന്നിലുണ്ടായിട്ടും ഉപകാരപ്രദമായ സമയത്തിലേക്ക് മാറ്റാതെ റെയിൽവേ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയാണ്.
ഉച്ചയ്ക്ക് ഒന്നിന് നാഗർകോവിൽ നിന്നും പുറപ്പെടുന്ന ഈ അൺറിസർവ്ഡ് എക്സ്പ്രസിന് കൊല്ലം എത്തിച്ചേരാൻ അനുവദിച്ചിരിക്കുന്നത് ഏകദേശം നാലര മണിക്കൂറാണ്.
അശാസ്ത്രീയമായ സമയക്രമം കാരണം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത വിധത്തിൽ തെക്കൻ കേരളത്തിലെ തിരക്കേറിയ സമയത്തുള്ള ഒരു പാസഞ്ചർ സർവീസ് ഇപ്പോൾ അന്യാധീനപ്പെട്ട അവസ്ഥയിലാണ്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഓടിയെത്താൻ രണ്ടേകാൽ മണിക്കൂർ അനുവദിച്ചിരിക്കുന്നത് കാരണം മിക്ക സ്റ്റേഷനുകളിലും വണ്ടിക്ക് നിശ്ചിത സമയം കൃത്യമായി പാലിക്കാൻ കഴിയുന്നില്ല, ഇതുകാരണം മറ്റു യാത്രാമാർഗങ്ങൾ തേടുകയാണ് ദിവസേനയുള്ള സ്ഥിരം യാത്രക്കാർ.
തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ നാലു ട്രെയിനുകൾക്കു വഴിമാറികൊടുക്കേണ്ട വിധത്തിലുള്ള അശാസ്ത്രീയമായ സമയക്രമം വന്ദേഭാരത് കൂടി വന്നതോടെ കൂടുതൽ ദുരിതപൂർണമായി.
പലപ്പോഴും കൊല്ലം സ്റ്റേഷനിലെ മുക്കാൽ മണിക്കൂറോളം വരുന്ന കാത്ത് കിടപ്പ് ഈ ട്രയിനിന്റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്.
മയ്യനാട് നിന്നും കൊല്ലത്തേക്ക് എത്താൻ ഒരു മണിക്കൂർ വേണ്ടിവരുന്ന സമയക്രമമാണ് റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. അത്ഭുതപ്പെടുക്കുന്ന ഈ സമയക്രമം മാറ്റിയാലേ ട്രയിൻ എല്ലാ യാത്രക്കാർക്കും ഉപയോഗപ്രദമാവുകയുള്ളൂ.
നിലവിൽ ഉച്ചയ്ക്ക് ഒന്നിന് നാഗർകോവിൽ നിന്നും പുറപ്പെടുന്ന വണ്ടിയെ 1. 50 ന് പുറപ്പെടുന്ന സമയത്തിലേക്ക് മാറ്റണം എന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. അങ്ങനെ വന്നാൽ ഉച്ചകഴിഞ്ഞ് 3.20 ന് തിരുവനന്തപുരം സെൻട്രലിലും 3.30 ന് കൊച്ചുവേളിയിലും എത്താൻ കഴിയും. കൊല്ലത്ത് നിലവിലുള്ള സമയത്ത് തന്നെ എത്തിച്ചേരുന്ന വണ്ടിയ്ക്ക് യാതൊരു സമയമാറ്റവും കൂടാതെ കോട്ടയത്ത് കൃത്യമായി എത്താനും കഴിയും. ഇപ്രകാരം ആയാൽപോലും തിരുവനന്തപുരത്തിനും
കൊല്ലത്തിനുമിടയിൽ കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിയിനുകൾക്കും വന്ദേഭാരതിനും വഴിമാറി കൊടുക്കാനുള്ള അധിക സമയവുമുണ്ട്.
20632 - നമ്പർ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഇപ്പോഴത്തെ വൈകുന്നേരം 4.05-നുള്ള സമയം 3.05 ആക്കുകയും നാഗർകോവിൽ കോട്ടയം പാസഞ്ചർ തിരുവനന്തപുരത്ത് നിന്ന് വിടുന്നത് 3.15 ആക്കുകയും ചെയ്താൽ പാസഞ്ചർ പിടിച്ചിടുന്നതും ആലപ്പുഴ വഴി ഉള്ള എറണാകുളം കായംകുളം പാസഞ്ചറിന്റെ ക്രോസിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും.
സ്പെയർ റേക്ക് ഉള്ളതുകൊണ്ട് ഈ സമയമാറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുകയുമില്ലെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.
യാത്രക്കാർക്ക് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാതെ ഈ പാസഞ്ചർ ഇപ്പോൾ പല സ്റ്റേഷനിലും നിർത്തിയിട്ട് ഇഴഞ്ഞാണ് നീങ്ങുന്നത്. പരിഹാരമാർഗങ്ങൾ ഏറെ മുന്നിലുണ്ടായിട്ടും ഉപകാരപ്രദമായ സമയത്തിലേക്ക് മാറ്റാതെ റെയിൽവേ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയാണ്.
ഉച്ചയ്ക്ക് ഒന്നിന് നാഗർകോവിൽ നിന്നും പുറപ്പെടുന്ന ഈ അൺറിസർവ്ഡ് എക്സ്പ്രസിന് കൊല്ലം എത്തിച്ചേരാൻ അനുവദിച്ചിരിക്കുന്നത് ഏകദേശം നാലര മണിക്കൂറാണ്.
അശാസ്ത്രീയമായ സമയക്രമം കാരണം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത വിധത്തിൽ തെക്കൻ കേരളത്തിലെ തിരക്കേറിയ സമയത്തുള്ള ഒരു പാസഞ്ചർ സർവീസ് ഇപ്പോൾ അന്യാധീനപ്പെട്ട അവസ്ഥയിലാണ്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഓടിയെത്താൻ രണ്ടേകാൽ മണിക്കൂർ അനുവദിച്ചിരിക്കുന്നത് കാരണം മിക്ക സ്റ്റേഷനുകളിലും വണ്ടിക്ക് നിശ്ചിത സമയം കൃത്യമായി പാലിക്കാൻ കഴിയുന്നില്ല, ഇതുകാരണം മറ്റു യാത്രാമാർഗങ്ങൾ തേടുകയാണ് ദിവസേനയുള്ള സ്ഥിരം യാത്രക്കാർ.
തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ നാലു ട്രെയിനുകൾക്കു വഴിമാറികൊടുക്കേണ്ട വിധത്തിലുള്ള അശാസ്ത്രീയമായ സമയക്രമം വന്ദേഭാരത് കൂടി വന്നതോടെ കൂടുതൽ ദുരിതപൂർണമായി.
പലപ്പോഴും കൊല്ലം സ്റ്റേഷനിലെ മുക്കാൽ മണിക്കൂറോളം വരുന്ന കാത്ത് കിടപ്പ് ഈ ട്രയിനിന്റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്.
മയ്യനാട് നിന്നും കൊല്ലത്തേക്ക് എത്താൻ ഒരു മണിക്കൂർ വേണ്ടിവരുന്ന സമയക്രമമാണ് റെയിൽവേ നിശ്ചയിച്ചിരിക്കുന്നത്. അത്ഭുതപ്പെടുക്കുന്ന ഈ സമയക്രമം മാറ്റിയാലേ ട്രയിൻ എല്ലാ യാത്രക്കാർക്കും ഉപയോഗപ്രദമാവുകയുള്ളൂ.
നിലവിൽ ഉച്ചയ്ക്ക് ഒന്നിന് നാഗർകോവിൽ നിന്നും പുറപ്പെടുന്ന വണ്ടിയെ 1. 50 ന് പുറപ്പെടുന്ന സമയത്തിലേക്ക് മാറ്റണം എന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. അങ്ങനെ വന്നാൽ ഉച്ചകഴിഞ്ഞ് 3.20 ന് തിരുവനന്തപുരം സെൻട്രലിലും 3.30 ന് കൊച്ചുവേളിയിലും എത്താൻ കഴിയും. കൊല്ലത്ത് നിലവിലുള്ള സമയത്ത് തന്നെ എത്തിച്ചേരുന്ന വണ്ടിയ്ക്ക് യാതൊരു സമയമാറ്റവും കൂടാതെ കോട്ടയത്ത് കൃത്യമായി എത്താനും കഴിയും. ഇപ്രകാരം ആയാൽപോലും തിരുവനന്തപുരത്തിനും
കൊല്ലത്തിനുമിടയിൽ കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിയിനുകൾക്കും വന്ദേഭാരതിനും വഴിമാറി കൊടുക്കാനുള്ള അധിക സമയവുമുണ്ട്.
20632 - നമ്പർ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഇപ്പോഴത്തെ വൈകുന്നേരം 4.05-നുള്ള സമയം 3.05 ആക്കുകയും നാഗർകോവിൽ കോട്ടയം പാസഞ്ചർ തിരുവനന്തപുരത്ത് നിന്ന് വിടുന്നത് 3.15 ആക്കുകയും ചെയ്താൽ പാസഞ്ചർ പിടിച്ചിടുന്നതും ആലപ്പുഴ വഴി ഉള്ള എറണാകുളം കായംകുളം പാസഞ്ചറിന്റെ ക്രോസിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും.
സ്പെയർ റേക്ക് ഉള്ളതുകൊണ്ട് ഈ സമയമാറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുകയുമില്ലെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.