എഴുകോണ്‍: കോട പിടിക്കാനെത്തിയ എക്സൈസ് സംഘത്തിനുനേരെ ആക്രമണം. റെയ്ഡിൽ 185 ലിറ്റർ കോട പിടിച്ചെടുത്തു. കോട സൂക്ഷിച്ചിരുന്ന രണ്ട് പേർക്കെതിരെ കേസെടുത്തു. ഇവരുടെ ബൈക്കും പിടിച്ചെടുത്തു.
ഓടനാവട്ടം മുട്ടറ മണികണ്ഠേശ്വരം ശ്രീമൂലത്തിൽ ശ്യാം(25), വാഴവിള പുത്തൻവീട്ടിൽ ഗുണ്ടു എന്ന് വിളിക്കുന്ന ഉമേഷ്(35) എന്നിവരാണ് രക്ഷപ്പെട്ടോടിയത്. രാത്രി 11.30ഓടെയാണ് ഇവർ ചാരായം വാറ്റുന്നതിനായി ചാവരുമലയിലെത്തിയത്.
ഇവരെ തൊണ്ടിയുമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടർ ടോണി ജോസ്, പ്രിവന്റീവ് ഓഫീസർ ഗോപൻ എന്നിവർക്ക് പരിക്കേറ്റു. ഉമേഷ് ബൈക്ക് കത്തിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.
പരിശോധനാസംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ രാജ്മോഹൻ, സുനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.
കോട പിടിക്കാൻഎത്തിയ എക്സൈസിനെ ആക്രമിച്ചു
11:19 PM Nov 16, 2018 | Deepika.com