കേരളം മതസൗഹാർദത്തിന്‍റെയും സഹിഷ്ണുതയുടെയും നാട്: ഗവർണർ

11:12 PM Nov 03, 2018 | Deepika.com
കരുനാഗപ്പള്ളി: കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടാക്കി മാറ്റുന്നത് ഇവിടുത്തെ പ്രകൃതി സൗന്ദര്യമൊ കാലാവസ്ഥയൊ, പച്ചപ്പോ മാത്രമല്ല. ഇവിടെ നിലനിൽക്കുന്ന സാമുദായിക സൗഹാർദവും സഹിഷ്ണതയുമാണെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ നിർമിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പുറത്ത് നിന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവർണർമാരും ഉൾപ്പെടെ ഉളളവർ പങ്കെടുക്കുന്ന വേദികളിലും ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ മതസഹിഷ്ണുത അഭിമാനത്തോടെ താൻ പങ്കു വയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയിൽ സിംഹഭാഗവും യുവാക്കളാണ്. 2021 ആകുമ്പോഴത്തേക്ക് ഇന്ത്യയിൽ ഇവർക്കായി വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. യുവാക്കളെ സംരംഭകത്വ വികസനത്തിലേക്ക് തിരിച്ചുവിടാനുമാകണമെന്നും അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്‍റെ സുവർണ ജൂബിലി സ്മരണാർഥം ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്‍റ് പുറത്തിറക്കുന്ന വിശേഷാൽ തപാൽ കവർ പോസ്റ്റൽ ഡയറക്ടർ സയ്യിദ് റഷീദിൽ നിന്നും സ്വീകരിച്ചു കൊണ്ട് ഗവർണർ പ്രകാശനം ചെയ്തു.
കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്‍റ് വലിയത്ത് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എ ജവാദ് എം പിമാരായ കെ സി വേണുഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ ,എംഎൽ എമാരായ ആർ.രാമചന്ദ്രൻ, എൻ.വിജയൻ പിള്ള, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഖലീലുദ്ദീൻ പൂയപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
എം ഇബ്രാഹിംകുട്ടി, അബ്ദുൽ വാഹിദ് കുരുടന്‍റയത്ത്, കാപ്പെക്സ് ചെയർമാൻ പി ആർ വസന്തൻ, നഗരസഭാ വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള, സി ആർ മഹേഷ്, എം എ ആസാദ് തുടങ്ങിയയവർ ചടങ്ങിൽ പങ്കെടുത്തു.