കൊട്ടാരക്കര: പുലമൺ തോടിന്റെ ഭാഗമായ കലയപുരം വലിയതോട് സംരക്ഷിക്കുവാൻ സത്വര നടപടികളുണ്ടാകണമെന്ന് കെപിസിസി വിചാർവിഭാഗ് ജില്ലാ വൈസ് പ്രസിഡന്റ് കലയപുരം മോനച്ചൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാടുകയറിയും മാലിന്യം നിറഞ്ഞും തോട് ഇപ്പോൾ ഉപയോഗശൂന്യമായിരിക്കുകയാണ്. ഈ മേഖലയിലെ പ്രധാന ജലസ്രോതസായിരുന്ന ഈ തോട് ഇപ്പോൾ മാലിന്യം നിറഞ്ഞ് ദുഷിച്ചു നാറുകയാണ്. ദുർഗന്ധം മൂലം പരിസരവാസികൾ ബുദ്ധിമുട്ടുന്നു. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം തോട്ടിലേക്ക് നിക്ഷേപിച്ചു വരുന്നുണ്ട്.
വീടുകളിൽ നിന്നും വ്യാപാരസ്ഥാനങ്ങളിൽ നിന്നും പഞ്ചായത്തുകൾ മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ തയാറായാൽ ഇതൊഴിവാക്കാൻ കഴിയും. കാട് വെട്ടിത്തെളിച്ചാൽ നീരൊഴുക്കു സുഗമമാവുകയും ചെയ്യും. കലയപുരം ചന്തയിൽ ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും പ്രാവർത്തികമായിട്ടില്ല. അതിനുള്ള നടപടികൾ സ്വീകരിക്കണം.
കലയപുരം വലിയ തോട്ടിൽ കാൽ വഴുതിവീണു മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും വിചാർ വിഭാഗ് ആവശ്യപ്പെട്ടു.
കലയപുരം വലിയതോട് സംരക്ഷിക്കണം: കോൺഗ്രസ് വിചാർ വിഭാഗ്
11:09 PM Nov 02, 2018 | Deepika.com