പത്തനാപുരം: പന്ത്രണ്ട് വയസുകാരിയേയും മൂന്ന് വയസുകാരനേയും ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ .
പുന്നല കരിമ്പാലൂർ ആർഷ ഭവനിൽ ഷിബു (42) ശ്രീലത ( 38)എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ശരീരമാസകലം മുറിവുകളുളള ആർഷയും മൂന്ന് വയസുകാരൻ അശ്വനും പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഷിബുവിനെയും ശ്രീലതയേയും പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുട്ടികളെ മർദിക്കുന്നതും പാചകം ഉൾപ്പെടെ വീട്ടുവേലകൾ ചെയ്യിക്കുന്നതും പതിവായിരുന്ന ു വത്രെ. മൂന്ന് വയസുകാരനായ ഇളയ കുട്ടി കട്ടിലിൽ മൂത്രമൊഴിച്ചതിനും മർദിച്ചിരുന്നു. ആറാം ക്ലാസ് വിദ്യാർഥിനിയായ ആർഷയുടെ ശരീര ഭാഗങ്ങളിൽ അടിച്ചതിന്റേയും ചട്ടുകം കൊണ്ട് പൊള്ളിച്ചതിന്റെയും നിരവധി പാടുകളുണ്ട്.
കുരുന്നുകൾക്ക് നേരെയുളള ക്രൂരത അയൽവാസികൾ ഇവരുടെ അമ്മൂമ്മ ലളിതയെ അറിയിക്കുകയായിരുന്നു. അമ്മൂമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.ക ്ലാസ് ടീച്ചറോട് നിരവധി തവണ മർദന വിവരത്തെ പറ്റി പറഞ്ഞിട്ടും ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട് . ആദ്യ ഭർത്താവിന്റെ വസ്തു വകകൾ കൈവശപ്പെടുത്തിയതിന്റെ പേരിൽ ശ്രീലതക്കെതിരെ പരാതിയുണ്ട് . ഗൾഫിലായിരുന്ന ഷിബു ഇന്നലെ തിരിച്ച് പോകാനിരിക്കെയാണ് അറസ്റ്റ്.
സർക്കിൾ ഇൻസ്പെക്ടർ എം. അൻവർ, എസ്ഐ പുഷ്പകുമാർ, എസ്ഐ ജോസഫ് ലിയോൺ എന്നിവരുടെ നേതൃത്ത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
കുട്ടികളെ മർദിച്ച സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ
11:37 PM Oct 31, 2018 | Deepika.com