നിയമ നിർമാണത്തിലൂടെ മതേതര വ്യവസ്ഥ തകർക്കരുത്

11:37 PM Oct 31, 2018 | Deepika.com
കൊല്ലം: അയോധ്യാവിഷയം പരമോന്നത നീതി പീഠത്തിന്‍റെ വിധി തീർപ്പിനിരിക്കെ ഒരു വിഭാഗത്തിന്‍റെ താല്പര്യ സംരക്ഷണാർഥം പുതിയ നിയമനിർമാണം നടത്തണമെന്ന് വി എച്ച് പിയും, ആർഎസ്എസും ആവശ്യപ്പെടുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്ന് നാഷണൽ മുസ്ലീം കൗണ്‍സിൽ (എൻ എം സി) സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതിലൂടെ ഭരണഘടനാ ദത്തമായ മതേതര വ്യവസ്ഥ തകർക്കാൻ കേന്ദ്രസർക്കാർ തയാറാകരുത്.

കേന്ദ്രസർക്കാർ ഒരു വിഭാഗത്തിന്‍റെ മാത്രം സർക്കാരല്ല, മറിച്ച് എല്ലാ വിഭാഗത്തിനും നീതി നടപ്പിലാക്കാൻ ബാധ്യതപ്പെട്ട സംവിധാനമാണ്. എല്ലാവശങ്ങളും പരിശോധിച്ച് നടത്തുന്ന സുപ്രീംകോടതിയുടെ വിധി തീർപ്പിനായി എല്ലാ മുസ്ലീം ഹൈന്ദവ വിഭാഗങ്ങളും കാത്തിരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്‍റ് എ. റഹിംകുട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡോ.എം.എ.സലാം, ജെ.എം.അസ്ലം, മംഗലപുരം മുഹമ്മദ് ബഷീർ, പ്രഫ.അബ്ദുൽ സലാം, വൈ.എ.സമദ്, സലിം മഞ്ചലി, പന്തളം നിസാം, പുരകുന്നിൽ അഷറഫ്, എം. ഇബ്രാംഹികുട്ടി, അർത്തിയിൽഅൻസാരി, സഫ അഷറഫ്, തോപ്പിൽ ബദറുദീൻ, തൃക്കുന്നപ്പുഴ സമദ്, പുന്നല കബീർ, എ.മുഹമ്മദ് കുഞ്ഞ്, നെടുന്പന ജാഫർ, മാലുമേൽസലിം എന്നിവർ പ്രസംഗിച്ചു.