സ്വയം തൊഴിൽ വായ്പാ പദ്ധതികൾ ബാങ്കുകൾ അട്ടിമറിക്കുന്നു

11:37 PM Oct 31, 2018 | Deepika.com
കൊല്ലം: വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ടു തിരികെ വരുന്ന പ്രവാസികൾക്കായി സർക്കാർ നടപ്പിലാക്കുന്ന (നോർക്കാ) സ്വയംതൊഴിൽ വായ്പ പദ്ധതികൾ ബാങ്കുകൾ അട്ടിമറിക്കുകയാണെന്ന് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്. വിജയൻ അഭിപ്രായപ്പെട്ടു.

കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം കൊല്ലത്ത് ഉദ്ഘാടം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായ്പ അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നു കഴിയുന്പോൾ ബാങ്കുകൾ പ്രോജക്ട് റിപ്പോർട്ട് ആവശ്യപ്പെടും. കൊടുത്തുകഴിയുന്പോൾ ജാമ്യമായി വസ്തുവും വീടും നൽകാൻ പറയും. സ്വന്തമായി കിടപ്പാടം ഇല്ലാത്തവർക്ക് നിരാശയാണ് ബാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വസ്തുവും വീടും ഉണ്ടെങ്കിൽപ്പോലും നോർക്കാ ലോണ്‍ ബാങ്കുകൾ നിരസിക്കുന്ന കാഴ്ചയാണ് നിലവിലുള്ളതെന്നും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്ത് അഞ്ചു വർഷം പൂർത്തിയായവർക്ക് പലിശ രഹിത ഭവന വായ്പ പദ്ധതി നടപ്പിലാക്കുമെന്ന് 2009 ൽ നിയമം പാസാക്കിയെങ്കിലും ഇതുവരെയും നടപ്പിലാക്കാൻ ബോർഡിന് കഴിഞ്ഞിട്ടില്ല.

ഇനിയും നടപ്പിലാക്കാൻ കഴിയാതെ മുന്നോട്ട് പോകാനാണ് പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ തീരുമാനമെങ്കിൽ നിയമത്തിന്‍റെ മാർഗത്തിലൂടെ നേരിടുമെന്നും എൻ.എസ്.വിജയൻ മുന്നറിയിപ്പ് നൽകി.

പ്രവാസി ക്ഷേമ ബോർഡിൽ അംഗത്വം എടുത്ത് രണ്ടുവർഷം പൂർത്തിയാക്കിയ പ്രവാസികളുടെ കുട്ടികളുടെ പഠനത്തിനായി (പ്രഫഷണൽ കോഴ്സ്) ഗ്രാന്‍റ് അനുവദിക്കാൻ നിയമം ഉണ്ടായിട്ട് ഒന്പത് വർഷമായിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. മരണപ്പെടുന്ന പ്രവാസികൾക്ക് നോർക്ക വഴി നൽകുന്ന ധനസഹായം അഞ്ചു ലക്ഷം രൂപയായി വർധിപ്പിക്കുക, നോർക്കാ ലോണ്‍ അഞ്ചു ലക്ഷം രൂപവരെ ഈട് നൽകാതെ അനുവദിക്കുക, ക്ഷേമപെൻഷൻ അയ്യായിരം രൂപ ആക്കി വർധിപ്പിക്കുക, പ്രസവാനുകൂല്യം 25000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നു പ്രമേയത്തിലൂടെ ആവശ്യം ഉന്നയിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്‍റ് നെയ്ത്തിൽ വിൻസന്‍റിന്‍റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്. രാജീവ്, കെ.എസ്. കമറുദീൻ മുസലിയാർ, കണ്ണനല്ലൂർ ബെൻസിലി, പെരുകുളം സുരേഷ്, കെ.പി. ഉണ്ണികൃഷ്ണൻ, ജേക്കബ് അലക്സാണ്ടർ, ഗ്രേസി ജേക്കബ്, ജോസഫ് സോമൻ, പ്രഭാ മോഹൻ, ഷീബാ ഡഗ്ലസ്, ഷീജ മരുത്തടി, ചേപ്പയിൽ സേതുകുമാർ, ജോസഫ് കൊട്ടിയം, സുനിൽകുമാർ. ടി.കെ ആലപ്പുഴ, ജേക്കബ് ജോസഫ് പത്തനംതിട്ട, ഗോകുൽ ജി കോട്ടയം, അനീഷ് ആർ. തിരുവനന്തപുരം, ദീപക് കെ.എസ്. കണ്ണൂർ, ചെറിയാൻ ആന്‍റണി ചേർത്തല, ഉമേഷ് ബാബു. വി.എസ് എറണാകുളം, നാസിർബാബു മലപ്പുറം, ചെറിയാൻ ഫിലിപ് തൃശൂർ തുടങ്ങിയവർ പ്രസംഗിച്ചു.