ന്യൂ ജേഴ്സി: മൂന്നു വർഷം മുന്പ് ഇന്ത്യ നിരോധിച്ച് ഷോർട് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോകിലെ ജീവനക്കാർക്കും അതിന്റെ ബെയ്ജിംഗ് ആസ്ഥാനമായുള്ള മാതൃകന്പനി ബൈറ്റ്ഡാൻസിനും ഇപ്പോഴും ഇന്ത്യൻ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഫോർബ്സ് റിപ്പോർട്ട്.
തങ്ങളുടെ ടൂളുകളിലേക്ക് ലളിതമായ ആക്സസ് ഉള്ള കന്പനികളിലെ ആർക്കും ഇന്ത്യയിലെ മുൻ ടിക് ടോക്ക് ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടെടുക്കാനും വിശകലനം ചെയ്യാനും കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു.
ഗാൽവാൻ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ യാണ് 2020ൽ ചൈനയുടെ ആപ്പ് ഇന്ത്യ നിരോധിച്ചത്.
റിപ്പോർട്ട് അനുസരിച്ച്, ടിക് ടോക്ക് ജീവനക്കാർക്ക് ഒരു ഇന്റേണൽ സോഷ്യൽ മാപ്പിംഗ് ടൂൾ ഉണ്ട്. അത് ഉപയോഗിച്ച് ഏത് ഉപയോക്താവിന്റെയും ടിക് ടോക്ക് കോണ്ടാക്റ്റുകളുടെ പട്ടികയും അവരെ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങളും കൈകാര്യം ചെയ്യാൻ കഴിയും.
അവർ ഇപ്പോഴും ഇന്ത്യൻ ആളുകളുടെ ടിക് ടോക്ക് പ്രൊഫൈലുകൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.
ടിക് ടോക്ക് നിരോധിച്ചിട്ടും കാര്യമില്ല; ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഫോർബ്സ് റിപ്പോർട്ട്
01:07 AM Mar 24, 2023 | Deepika.com