തെളിഞ്ഞ കാലാവസ്ഥ റബർ ഉത്പാദനം മെച്ചപ്പെടുത്തി. എന്നാൽ വ്യവസായികളുടെ തണുപ്പൻ മനോഭാവം വിലക്കയറ്റത്തിന് തടസമായി. ആഭ്യന്തര ഡിമാന്റിൽ കുരുമുളക് വില വീണ്ടും ഉയർന്നു. വിദേശ രാജ്യങ്ങളിൽനിന്നുള്ള ശക്തമായ ഡിമാന്റ് ഇന്ത്യൻ കാപ്പിയുടെ കടുപ്പം വരും വർഷങ്ങളിൽ ഇരട്ടിപ്പിക്കും. വെളിച്ചെണ്ണയെ കൈപിടിച്ചുയർത്താൻ തമിഴ്നാട് ലോബി കിണഞ്ഞ് ശ്രമിച്ചിട്ടും ഫലമില്ല.
റബർ മേഖല വിലക്കയറ്റത്തെ ഉറ്റുനോക്കിയെങ്കിലും ടയർ വ്യവസായികൾ ഷീറ്റ് വില ഉയർത്തുന്ന കാര്യത്തിൽ ഇനിയും ഉത്സാഹം കാണിച്ചിട്ടില്ല. രാജ്യാന്തര റബർവില താഴ്ന്നു നിൽക്കുന്നതിനാൽ ഇറക്കുമതിക്കാണ് വ്യവസായികൾ മുൻതൂക്കം നൽകുന്നത്.
തൊട്ട് മുൻവാരത്തിൽ കനത്ത മഴയിൽ റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ പോലും ടാപ്പിംഗിന് അവസരം ലഭിക്കാതെ ഉത്പാദകർ വിട്ടുനിന്നിട്ടും ഷീറ്റ് വില ഉയർത്താൻ വാങ്ങലുകാർ തയാറായില്ല. കാലാവസ്ഥ തെളിഞ്ഞ സാഹചര്യത്തിൽ വ്യവസായികൾ വില ഇടിക്കുമോയെന്ന ആശങ്ക വിപണിയിലുണ്ടെങ്കിലും സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് കൈമാറാൻ ആരും തയാറായില്ല. ഇതിനിടയിൽ കർണാടകത്തിൽനിന്നും വ്യവസായികൾ നാലാം ഗ്രേഡ് കിലോ 144 രൂപയ്ക്ക് ശേഖരിച്ചു.
രണ്ട് രൂപ താഴ്ത്തി വിപണി പിടിക്കാനുള്ള അവരുടെ ശ്രമങ്ങൾ വരും മാസങ്ങളിൽ റബറിന് തിരിച്ചടിയാവാം. കാൽ നൂറ്റാണ്ടു മുൻപ് തമിഴ്നാട് ഇതേ തന്ത്രം പയറ്റിയാണ് നാളികേരത്തിൽ നമുക്കുണ്ടായ സ്വാധീനം അവർ കൈപ്പിടിയിലാക്കിയത്. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 14,600ലും അഞ്ചാം ഗ്രേഡ് 14,400 ലും വിപണനം നടന്നു. ഒട്ടുപാൽ 9400ലും ലാറ്റക്സ് 10,300ലുമാണ്.
പ്രതീക്ഷയോടെ കുരുമുളക്
അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളകിനായി രംഗത്തെത്തിയത് വില മെച്ചപ്പെടുത്തി. ടെർമിനൽ മാർക്കറ്റിൽ ലഭ്യത ചുരുങ്ങിയത് നാടൻ മുളകിനുള്ള ക്ഷാമം രൂക്ഷമാക്കി. ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും നിരക്കുയർത്താൻ ഉത്തരേന്ത്യക്കാർ ഉത്സാഹിച്ചതോടെ അണ് ഗാർബിൾഡ് മുളക് 61,300 രൂപ വരെ കയറി. അടുത്ത സീസണിലെ വിളവ് സംബന്ധിച്ച് വ്യക്തമായ ചിത്രത്തിനായി സ്റ്റോക്കിസ്റ്റുകളും കാത്തുനിൽക്കുകയാണ്.
തുലാവർഷം തിരികളെ ഏത് വിധത്തിൽ സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചാവും നവംബറിൽ ഉത്പന്നവില നീങ്ങുക. കൊച്ചിയിൽ കുരുമുളക് ഗാർബിൾഡ് ക്വിൻറ്റലിന് 63,300 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7,900 ഡോളർ. ഇന്തോനേഷ്യ 7,900, ബ്രസീൽ 3,300, വിയറ്റ്നാം 3,400, ശ്രീലങ്ക 6,800 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
കാപ്പി സ്ട്രോങ്ങാകുന്നു
ലോക കോഫി കോണ്‍ഫറൻസ് വിലയിരുത്തലിൽ റോബസ്റ്റ ബ്ലെൻഡുകൾക്ക് രാജ്യാന്തര തലത്തിൽ ഡിമാന്റുയരുന്നത് കേരളത്തിനും കർണാടകത്തിനും കൃഷിയിൽ പുതിയ സാധ്യതകൾക്ക് അവസരം ഒരുക്കും.
വിവിധ പാനീയങ്ങളിൽ കലർത്താൻ കോഫി ബീന്‍ ഡിമാന്റുയരുന്നത് വിലയിരുത്തിയാൽ, കാപ്പിക്കൃഷി നമ്മൾ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ചാൽ വിജയിപ്പിക്കാനാവും. ആഗോള കാപ്പി കയറ്റുമതി ഒക്ടോബർ -ജൂലൈ കാലയളവിൽ 5.7 ശതമാനം ഇടിഞ്ഞ് 103.736 മില്യണ്‍ ചാക്കിൽ ഒതുങ്ങി. കട്ടപ്പനയിൽ റോബസ്റ്റ കാപ്പിക്കുരു 136 രൂപയിലും റോബസ്റ്റ പരിപ്പ് 240 രൂപയിലുമാണ്. വയനാട്ടിൽ ഉണ്ടക്കാപ്പി ക്വിൻറ്റലിന് 7,300 രൂപയായും പരിപ്പ് 23,800 രൂപയായും ഉയർന്നു.
എണ്ണയിട്ടപോലെ നാളികേര വില
മാസാരംഭ ഡിമാന്റിൽ നാളികേരോത്പന്ന വിലയിൽ നേരിയ മുന്നേറ്റം. തമിഴ്നാട്ടിലെ വ്യവസായികൾ വില ഉയർത്തി കൊപ്ര ശേഖരിച്ചതിനൊപ്പം സ്റ്റോക്കുള്ള എണ്ണ കൂടിയ വിലയ്ക്ക് കേരളത്തിൽ വിറ്റഴിക്കാൻ ഉത്സാഹിച്ചു. കൊച്ചി മൊത്തവിപണിയിൽ എണ്ണ 12,400ലേക്ക് ചുവടുവച്ചു. ഉത്സവദിനങ്ങളിൽ സ്റ്റോക്ക് പരമാവധി വിറ്റഴിക്കാനുള്ള നീക്കത്തിലാണവർ. അതുകൊണ്ടുതന്നെ നമ്മുടെ ഉത്പാദകരും പച്ചത്തേങ്ങയും കൊപ്രയും വിപണിയിൽ ഇറക്കി വിലക്കയറ്റം അവസരമാക്കി മാറ്റുക.
കാങ്കയത്ത് കൊപ്ര വില 7,975 രൂപയിലും കൊച്ചിയിൽ 8,100ലുമാണ്. ഭക്ഷ്യയെണ്ണ വിപണിയിലെ സ്ഥിതിഗതികൾ അത്ര ശുഭകരമില്ലെന്ന തിരിച്ചറിവിൽ സ്റ്റോക്കുള്ള വെളിച്ചെണ്ണ താഴ്ന്ന വിലയ്ക്ക് വിറ്റുമാറുന്നുണ്ട്. ബഹുരാഷ്ട്ര കന്പനികൾ ലിറ്ററിന് 118 രൂപയ്ക്ക് വാഗ്ദാനം ചെയ്തും സൂപ്പർ മാർക്കറ്റുകൾ വഴി വിൽപ്പന നടത്തുകയാണ്.
ഏലം ലേലത്തിൽ വ്യാപാരികൾ
ഏലക്ക ലേലത്തിൽ ഒറ്റ ദിവസം ഒരു ലക്ഷം കിലോ ചരക്ക് വരെ വിൽപ്പനയ്ക്ക് ഇറങ്ങി. ഒരു തവണയല്ല, രണ്ട് ദിവസങ്ങളിൽ വരവ് കനത്തത് കണ്ട് വാങ്ങലുകാർ ചുവടു മാറ്റി. ഉത്സവാവശ്യങ്ങൾ മുന്നിൽക്കണ്ട് ആഭ്യന്തര വ്യാപാരികൾ ചരക്ക് വാങ്ങിയെങ്കിലും ശരാശരി ഇനങ്ങളെ കിലോ 1,800ന് മുകളിൽ കടത്തിവിടാതിരിക്കാൻ പത്ത് ലേലങ്ങളിൽ അവർ ശ്രമം നടത്തി.
വാരാവസാനം ശരാശരി ഇനങ്ങൾക്ക് 1,700 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 1,668 രൂപയായി. അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമാക്കി ചരക്ക് സംഭരണം പുരോഗമിക്കുന്നു. ന്യൂ ഇയർ ആവശ്യത്തിനുള്ള ഏലക്കയ്ക്ക് യൂറോപ്പിൽനിന്ന് അന്വേഷണങ്ങളുണ്ട്. ഇതിനിടിയിൽ വിജയദശമിയും ദീപാവലിയും മുന്നിൽ കണ്ട് ഉത്തരേന്ത്യകാരും ചരക്ക് വാങ്ങി.
തിരിച്ചുവരവ് നടത്തി സ്വർണം
ആഭരണകേന്ദ്രങ്ങളിൽ സ്വർണം പവന് 42,680 രൂപയിൽനിന്നും 41,920 ലേക്ക് ഇടിഞ്ഞ ശേഷം 42,520 ലാണ്. അന്താരാഷ്ട്ര മാർക്കറ്റ് വില 1,844 ഡോളറിൽനിന്നും 1,811ലേക്ക് താഴ്ന്നങ്കിലും വാരാന്ത്യത്തിലെ ഷോട്ട് കവറിംഗിൽ 1,832ലേക്ക് തിരിച്ചുവരവ് നടത്തി.
റബർ മേഖല വിലക്കയറ്റത്തെ ഉറ്റുനോക്കിയെങ്കിലും ടയർ വ്യവസായികൾ ഷീറ്റ് വില ഉയർത്തുന്ന കാര്യത്തിൽ ഇനിയും ഉത്സാഹം കാണിച്ചിട്ടില്ല. രാജ്യാന്തര റബർവില താഴ്ന്നു നിൽക്കുന്നതിനാൽ ഇറക്കുമതിക്കാണ് വ്യവസായികൾ മുൻതൂക്കം നൽകുന്നത്.
തൊട്ട് മുൻവാരത്തിൽ കനത്ത മഴയിൽ റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിൽ പോലും ടാപ്പിംഗിന് അവസരം ലഭിക്കാതെ ഉത്പാദകർ വിട്ടുനിന്നിട്ടും ഷീറ്റ് വില ഉയർത്താൻ വാങ്ങലുകാർ തയാറായില്ല. കാലാവസ്ഥ തെളിഞ്ഞ സാഹചര്യത്തിൽ വ്യവസായികൾ വില ഇടിക്കുമോയെന്ന ആശങ്ക വിപണിയിലുണ്ടെങ്കിലും സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് കൈമാറാൻ ആരും തയാറായില്ല. ഇതിനിടയിൽ കർണാടകത്തിൽനിന്നും വ്യവസായികൾ നാലാം ഗ്രേഡ് കിലോ 144 രൂപയ്ക്ക് ശേഖരിച്ചു.
രണ്ട് രൂപ താഴ്ത്തി വിപണി പിടിക്കാനുള്ള അവരുടെ ശ്രമങ്ങൾ വരും മാസങ്ങളിൽ റബറിന് തിരിച്ചടിയാവാം. കാൽ നൂറ്റാണ്ടു മുൻപ് തമിഴ്നാട് ഇതേ തന്ത്രം പയറ്റിയാണ് നാളികേരത്തിൽ നമുക്കുണ്ടായ സ്വാധീനം അവർ കൈപ്പിടിയിലാക്കിയത്. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ 14,600ലും അഞ്ചാം ഗ്രേഡ് 14,400 ലും വിപണനം നടന്നു. ഒട്ടുപാൽ 9400ലും ലാറ്റക്സ് 10,300ലുമാണ്.
പ്രതീക്ഷയോടെ കുരുമുളക്
അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളകിനായി രംഗത്തെത്തിയത് വില മെച്ചപ്പെടുത്തി. ടെർമിനൽ മാർക്കറ്റിൽ ലഭ്യത ചുരുങ്ങിയത് നാടൻ മുളകിനുള്ള ക്ഷാമം രൂക്ഷമാക്കി. ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും നിരക്കുയർത്താൻ ഉത്തരേന്ത്യക്കാർ ഉത്സാഹിച്ചതോടെ അണ് ഗാർബിൾഡ് മുളക് 61,300 രൂപ വരെ കയറി. അടുത്ത സീസണിലെ വിളവ് സംബന്ധിച്ച് വ്യക്തമായ ചിത്രത്തിനായി സ്റ്റോക്കിസ്റ്റുകളും കാത്തുനിൽക്കുകയാണ്.
തുലാവർഷം തിരികളെ ഏത് വിധത്തിൽ സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചാവും നവംബറിൽ ഉത്പന്നവില നീങ്ങുക. കൊച്ചിയിൽ കുരുമുളക് ഗാർബിൾഡ് ക്വിൻറ്റലിന് 63,300 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7,900 ഡോളർ. ഇന്തോനേഷ്യ 7,900, ബ്രസീൽ 3,300, വിയറ്റ്നാം 3,400, ശ്രീലങ്ക 6,800 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
കാപ്പി സ്ട്രോങ്ങാകുന്നു
ലോക കോഫി കോണ്‍ഫറൻസ് വിലയിരുത്തലിൽ റോബസ്റ്റ ബ്ലെൻഡുകൾക്ക് രാജ്യാന്തര തലത്തിൽ ഡിമാന്റുയരുന്നത് കേരളത്തിനും കർണാടകത്തിനും കൃഷിയിൽ പുതിയ സാധ്യതകൾക്ക് അവസരം ഒരുക്കും.
വിവിധ പാനീയങ്ങളിൽ കലർത്താൻ കോഫി ബീന്‍ ഡിമാന്റുയരുന്നത് വിലയിരുത്തിയാൽ, കാപ്പിക്കൃഷി നമ്മൾ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിച്ചാൽ വിജയിപ്പിക്കാനാവും. ആഗോള കാപ്പി കയറ്റുമതി ഒക്ടോബർ -ജൂലൈ കാലയളവിൽ 5.7 ശതമാനം ഇടിഞ്ഞ് 103.736 മില്യണ്‍ ചാക്കിൽ ഒതുങ്ങി. കട്ടപ്പനയിൽ റോബസ്റ്റ കാപ്പിക്കുരു 136 രൂപയിലും റോബസ്റ്റ പരിപ്പ് 240 രൂപയിലുമാണ്. വയനാട്ടിൽ ഉണ്ടക്കാപ്പി ക്വിൻറ്റലിന് 7,300 രൂപയായും പരിപ്പ് 23,800 രൂപയായും ഉയർന്നു.
എണ്ണയിട്ടപോലെ നാളികേര വില
മാസാരംഭ ഡിമാന്റിൽ നാളികേരോത്പന്ന വിലയിൽ നേരിയ മുന്നേറ്റം. തമിഴ്നാട്ടിലെ വ്യവസായികൾ വില ഉയർത്തി കൊപ്ര ശേഖരിച്ചതിനൊപ്പം സ്റ്റോക്കുള്ള എണ്ണ കൂടിയ വിലയ്ക്ക് കേരളത്തിൽ വിറ്റഴിക്കാൻ ഉത്സാഹിച്ചു. കൊച്ചി മൊത്തവിപണിയിൽ എണ്ണ 12,400ലേക്ക് ചുവടുവച്ചു. ഉത്സവദിനങ്ങളിൽ സ്റ്റോക്ക് പരമാവധി വിറ്റഴിക്കാനുള്ള നീക്കത്തിലാണവർ. അതുകൊണ്ടുതന്നെ നമ്മുടെ ഉത്പാദകരും പച്ചത്തേങ്ങയും കൊപ്രയും വിപണിയിൽ ഇറക്കി വിലക്കയറ്റം അവസരമാക്കി മാറ്റുക.
കാങ്കയത്ത് കൊപ്ര വില 7,975 രൂപയിലും കൊച്ചിയിൽ 8,100ലുമാണ്. ഭക്ഷ്യയെണ്ണ വിപണിയിലെ സ്ഥിതിഗതികൾ അത്ര ശുഭകരമില്ലെന്ന തിരിച്ചറിവിൽ സ്റ്റോക്കുള്ള വെളിച്ചെണ്ണ താഴ്ന്ന വിലയ്ക്ക് വിറ്റുമാറുന്നുണ്ട്. ബഹുരാഷ്ട്ര കന്പനികൾ ലിറ്ററിന് 118 രൂപയ്ക്ക് വാഗ്ദാനം ചെയ്തും സൂപ്പർ മാർക്കറ്റുകൾ വഴി വിൽപ്പന നടത്തുകയാണ്.
ഏലം ലേലത്തിൽ വ്യാപാരികൾ
ഏലക്ക ലേലത്തിൽ ഒറ്റ ദിവസം ഒരു ലക്ഷം കിലോ ചരക്ക് വരെ വിൽപ്പനയ്ക്ക് ഇറങ്ങി. ഒരു തവണയല്ല, രണ്ട് ദിവസങ്ങളിൽ വരവ് കനത്തത് കണ്ട് വാങ്ങലുകാർ ചുവടു മാറ്റി. ഉത്സവാവശ്യങ്ങൾ മുന്നിൽക്കണ്ട് ആഭ്യന്തര വ്യാപാരികൾ ചരക്ക് വാങ്ങിയെങ്കിലും ശരാശരി ഇനങ്ങളെ കിലോ 1,800ന് മുകളിൽ കടത്തിവിടാതിരിക്കാൻ പത്ത് ലേലങ്ങളിൽ അവർ ശ്രമം നടത്തി.
വാരാവസാനം ശരാശരി ഇനങ്ങൾക്ക് 1,700 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 1,668 രൂപയായി. അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമാക്കി ചരക്ക് സംഭരണം പുരോഗമിക്കുന്നു. ന്യൂ ഇയർ ആവശ്യത്തിനുള്ള ഏലക്കയ്ക്ക് യൂറോപ്പിൽനിന്ന് അന്വേഷണങ്ങളുണ്ട്. ഇതിനിടിയിൽ വിജയദശമിയും ദീപാവലിയും മുന്നിൽ കണ്ട് ഉത്തരേന്ത്യകാരും ചരക്ക് വാങ്ങി.
തിരിച്ചുവരവ് നടത്തി സ്വർണം
ആഭരണകേന്ദ്രങ്ങളിൽ സ്വർണം പവന് 42,680 രൂപയിൽനിന്നും 41,920 ലേക്ക് ഇടിഞ്ഞ ശേഷം 42,520 ലാണ്. അന്താരാഷ്ട്ര മാർക്കറ്റ് വില 1,844 ഡോളറിൽനിന്നും 1,811ലേക്ക് താഴ്ന്നങ്കിലും വാരാന്ത്യത്തിലെ ഷോട്ട് കവറിംഗിൽ 1,832ലേക്ക് തിരിച്ചുവരവ് നടത്തി.