പലിശഭാരം ഉയരില്ലെന്ന ആശ്വാസം നിക്ഷേപകരെ വിപണിയിലേക്ക് അടുപ്പിച്ചു. വിൽപ്പനസമ്മർദത്തിന്റെ ആക്കം അൽപ്പം പോലും കുറഞ്ഞിട്ടില്ല. എന്നാൽ ഓവർ സോൾഡ് മേഖലയിലേക്ക് തിരിഞ്ഞതു കണ്ട് ഷോട്ട് കവറിഗിംന് ഓപ്പറേറ്റർമാർ നടത്തിയ നീക്കം പ്രതിവാര നേട്ടത്തിലേക്ക് സൂചികയെ കൈപിടിച്ചുയർത്തി. നിഫ്റ്റി 15 പോയിന്റും സെൻസെക്സ് 165 പോയിൻറ്റും വർദ്ധിച്ചത് തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്താനാവില്ല.
ആഗോള ഇൻഡെക്സുകൾ ഒരിക്കൽകൂടി സമ്മർദത്തിൽ അകപ്പെടാമെന്ന സൂചന ഇസ്രയേൽ-പലസ്തീൻ സംഘർഷാവസ്ഥ നൽകുന്നു. ഇന്ന് രാജ്യാന്തര സ്വർണവിപണിയിൽ ശക്തമായ ഷോട്ട് കവറിങ് ഓപ്പണിംഗ് വേളയിലുണ്ടായാൽ അതിന്റെ പ്രതിഫലനം ഉച്ചയോടെ യുറോപ്യൻ ട്രേഡിഗിംലും ദൃശ്യമാവും. വൈകിട്ട് ന്യൂയോർക്ക് എക്സ്ചേഞ്ചിലും മഞ്ഞലോഹം തിളങ്ങും.
ഡോളർ
ഡോളർ സൂചിക 99ൽനിന്നു ഈ വർഷത്തെ ഏറ്റവും മികച്ച തലമായ 107ലേക്ക് ഉയർന്നു. ഡോളർ സൂചിക തളർന്നാൽ സ്വർണത്തിലെ വാങ്ങൽ താത്പര്യം മെച്ചപ്പെടും. നിലവിൽ 1,796 ഡോളറിൽ താങ്ങുള്ള സ്വർണം ക്ലോസിംഗിൽ 1,832 ഡോളറിലാണ്. ഒന്‍പത് ദിവസത്തെ തുടർച്ചയായ വിലയിടിവിന് ശേഷമാണ് വാരാവസാനം പുൾബാക്ക് റാലി കാഴ്ച്ചവച്ചത്.
നിഫ്റ്റി
നിഫ്റ്റിലേക്ക് തിരിഞ്ഞാൽ ടെക്നിക്കൽ ഇൻഡിക്കേറ്റുകൾ പലതും സെല്ലിങ് മൂഡിലാണ്. ഫണ്ട് ഓപ്പറേറ്റർമാർ വിപണിയെ വീക്ഷിക്കുന്നതും ഇതേ കണ്ണിലൂടെയാവുന്പോൾ തിരക്കിട്ട് പുതിയ ബയ്യിങിന് മുതിരില്ല. പ്രത്യേകിച്ച് പശ്ചിമേഷ്യൻ സംഘർഷം നാണയവിപണികളിൽ സൃഷ്ടിക്കുന്ന മണികിലുക്കം കണക്കിലെടുത്താൽ പ്രമുഖ കറൻസികൾക്ക് മുന്നിൽ ഡോളർ മുന്നേറാം.
നിഫ്റ്റിക്ക് 16,638ൽനിന്നു കൂടുതൽ മികവിന് അവസരം ലഭിക്കാതെ വിദേശ ആക്രമണങ്ങളിൽ ആടിയുലഞ്ഞു. മുൻവാരം സൂചിപ്പിച്ച 19,376ലെ സപ്പോർട്ട് തകർത്ത് 19,333 വരെ ഇടിഞ്ഞ അവസരത്തിൽ ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് ഓഗസ്റ്റ് ഒന്നിനുശേഷം ആദ്യമായി 10.33ലേക്ക് താഴ്ന്നത് ബുൾ ഓപ്പറേറ്റർമാർ വിപണിയിൽ ഇടിച്ചു കയറാൻ വഴി ഒരുക്കി. നിക്ഷേപകനെ സംബന്ധിച്ച് വോളാറ്റിലിറ്റി ഇൻഡെക്സ് ഏറ്റവും താഴ്ന്ന തലത്തിൽ നീങ്ങുന്നത് റിസ്ക് കുറയ്ക്കും.
ഏകദേശം 1,304 കോടി രൂപ ആഭ്യന്തരഫണ്ടുകൾ അവസാന ദിവസങ്ങളിൽ നിക്ഷേപിച്ച് സൂചികയെ 19,333ൽ നിന്നും 19,653ലേക്കുയർത്തി. ഇന്ന് 19,774ലേക്ക് ഉയരാനാവും ആദ്യശ്രമം. ഈ നീക്കം വിജയിക്കുന്നില്ലെന്ന് കണ്ടാൽ വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയിലൂടെ നിഫ്റ്റിയെ 19,432-19,211ലേക്ക് ഇടിക്കാം. 20 ഡേ മൂവിംഗ് ആവറേജായ 19,662ന് മുകളിൽ ക്ലോസ് ചെയ്യാനാവാഞ്ഞത് ദുർബലാവസ്ഥയാണ്. എന്നാൽ 50 ഡേ മൂവിംഗ് ആവറേജായ 19,575ന് മുകളിൽ തുടരുന്നത് ബുൾ ഓപ്പറേറ്റർമാർക്ക് ആത്മവിശ്വാസം പകരും.
ഒക്ടോബർ നിഫ്റ്റി ഫ്യൂച്ചർ അൽപ്പം തളർച്ചയിലാണ്, അതേസമയം ഓപ്പണ്‍ ഇൻട്രസ്റ്റ് 102.2 ലക്ഷം കരാറുകളിൽനിന്നു 117.4 ലക്ഷമായി ഉയർന്നു. വാരാന്ത്യദിനത്തിലുണ്ടായ ഈ വർധന ബുൾ റാലിക്ക് അവസരം ഒരുക്കാൻ സാധ്യത കുറവ്.
ബോംബെ സെൻസെക്സ്
ബോംബെ സെൻസെക്സ് 65,828 പോയിന്റിൽനിന്നും 64,893ലേക്ക് പരീക്ഷണങ്ങൾ നടത്തിയ ശേഷം 66,095 വരെ കുതിച്ചു. വ്യാപാരാന്ത്യം സൂചിക 65,995 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് ആദ്യ സപ്പോർട്ട് 65,227 ലാണ്, ഇത് നിലനിർത്താൻ ക്ലേശിച്ചാൽ 64,459 ലേക്ക് തിരുത്തൽ തുടരാം. വിപണിക്ക് 66,429-66,863 ൽ പ്രതിരോധമുണ്ട്.
റിസർവ് ബാങ്ക് പലിശ സ്റ്റെഡിയായി നിലനിർത്തിയത് വിപണിക്ക് അനുകൂലവുമായി. എന്നിട്ടും രൂപയുടെ മൂല്യം 83.01ൽനിന്നും 83.24ലേക്ക് ഇടിഞ്ഞു. വിദേശനാണയ കരുതൽശേഖരം നാലാം വാരവും കുറഞ്ഞു. സെപ്റ്റംബർ അവസാനവാരത്തിൽ കരുതൽ ധനം 3.7 ബില്യണ്‍ ഡോളർ കുറഞ്ഞ് 586.9 ബില്യണ്‍ ഡോളറായി.
എണ്ണ വില
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കപ്പൽ ഗതാഗതത്തിന് തടസമുളവാക്കിയാൽ അത് ആഗോള എണ്ണവിലയെ സ്വാധീനിക്കും. ആറ് മാസത്തെ ഏറ്റവും കനത്ത വില ഇടിവിലാണ് എണ്ണമാർക്കറ്റ്. ക്രൂഡ് ഓയിൽ വില എട്ട് ശതമാനം ഇടിഞ്ഞ് ബാരലിന് 82.79 ഡോളറിലാണ്, സെപ്റ്റംബർ അവസാനം 95 ഡോളറായിരുന്നു.
ആഗോള ഇൻഡെക്സുകൾ ഒരിക്കൽകൂടി സമ്മർദത്തിൽ അകപ്പെടാമെന്ന സൂചന ഇസ്രയേൽ-പലസ്തീൻ സംഘർഷാവസ്ഥ നൽകുന്നു. ഇന്ന് രാജ്യാന്തര സ്വർണവിപണിയിൽ ശക്തമായ ഷോട്ട് കവറിങ് ഓപ്പണിംഗ് വേളയിലുണ്ടായാൽ അതിന്റെ പ്രതിഫലനം ഉച്ചയോടെ യുറോപ്യൻ ട്രേഡിഗിംലും ദൃശ്യമാവും. വൈകിട്ട് ന്യൂയോർക്ക് എക്സ്ചേഞ്ചിലും മഞ്ഞലോഹം തിളങ്ങും.
ഡോളർ
ഡോളർ സൂചിക 99ൽനിന്നു ഈ വർഷത്തെ ഏറ്റവും മികച്ച തലമായ 107ലേക്ക് ഉയർന്നു. ഡോളർ സൂചിക തളർന്നാൽ സ്വർണത്തിലെ വാങ്ങൽ താത്പര്യം മെച്ചപ്പെടും. നിലവിൽ 1,796 ഡോളറിൽ താങ്ങുള്ള സ്വർണം ക്ലോസിംഗിൽ 1,832 ഡോളറിലാണ്. ഒന്‍പത് ദിവസത്തെ തുടർച്ചയായ വിലയിടിവിന് ശേഷമാണ് വാരാവസാനം പുൾബാക്ക് റാലി കാഴ്ച്ചവച്ചത്.
നിഫ്റ്റി
നിഫ്റ്റിലേക്ക് തിരിഞ്ഞാൽ ടെക്നിക്കൽ ഇൻഡിക്കേറ്റുകൾ പലതും സെല്ലിങ് മൂഡിലാണ്. ഫണ്ട് ഓപ്പറേറ്റർമാർ വിപണിയെ വീക്ഷിക്കുന്നതും ഇതേ കണ്ണിലൂടെയാവുന്പോൾ തിരക്കിട്ട് പുതിയ ബയ്യിങിന് മുതിരില്ല. പ്രത്യേകിച്ച് പശ്ചിമേഷ്യൻ സംഘർഷം നാണയവിപണികളിൽ സൃഷ്ടിക്കുന്ന മണികിലുക്കം കണക്കിലെടുത്താൽ പ്രമുഖ കറൻസികൾക്ക് മുന്നിൽ ഡോളർ മുന്നേറാം.
നിഫ്റ്റിക്ക് 16,638ൽനിന്നു കൂടുതൽ മികവിന് അവസരം ലഭിക്കാതെ വിദേശ ആക്രമണങ്ങളിൽ ആടിയുലഞ്ഞു. മുൻവാരം സൂചിപ്പിച്ച 19,376ലെ സപ്പോർട്ട് തകർത്ത് 19,333 വരെ ഇടിഞ്ഞ അവസരത്തിൽ ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് ഓഗസ്റ്റ് ഒന്നിനുശേഷം ആദ്യമായി 10.33ലേക്ക് താഴ്ന്നത് ബുൾ ഓപ്പറേറ്റർമാർ വിപണിയിൽ ഇടിച്ചു കയറാൻ വഴി ഒരുക്കി. നിക്ഷേപകനെ സംബന്ധിച്ച് വോളാറ്റിലിറ്റി ഇൻഡെക്സ് ഏറ്റവും താഴ്ന്ന തലത്തിൽ നീങ്ങുന്നത് റിസ്ക് കുറയ്ക്കും.
ഏകദേശം 1,304 കോടി രൂപ ആഭ്യന്തരഫണ്ടുകൾ അവസാന ദിവസങ്ങളിൽ നിക്ഷേപിച്ച് സൂചികയെ 19,333ൽ നിന്നും 19,653ലേക്കുയർത്തി. ഇന്ന് 19,774ലേക്ക് ഉയരാനാവും ആദ്യശ്രമം. ഈ നീക്കം വിജയിക്കുന്നില്ലെന്ന് കണ്ടാൽ വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയിലൂടെ നിഫ്റ്റിയെ 19,432-19,211ലേക്ക് ഇടിക്കാം. 20 ഡേ മൂവിംഗ് ആവറേജായ 19,662ന് മുകളിൽ ക്ലോസ് ചെയ്യാനാവാഞ്ഞത് ദുർബലാവസ്ഥയാണ്. എന്നാൽ 50 ഡേ മൂവിംഗ് ആവറേജായ 19,575ന് മുകളിൽ തുടരുന്നത് ബുൾ ഓപ്പറേറ്റർമാർക്ക് ആത്മവിശ്വാസം പകരും.
ഒക്ടോബർ നിഫ്റ്റി ഫ്യൂച്ചർ അൽപ്പം തളർച്ചയിലാണ്, അതേസമയം ഓപ്പണ്‍ ഇൻട്രസ്റ്റ് 102.2 ലക്ഷം കരാറുകളിൽനിന്നു 117.4 ലക്ഷമായി ഉയർന്നു. വാരാന്ത്യദിനത്തിലുണ്ടായ ഈ വർധന ബുൾ റാലിക്ക് അവസരം ഒരുക്കാൻ സാധ്യത കുറവ്.
ബോംബെ സെൻസെക്സ്
ബോംബെ സെൻസെക്സ് 65,828 പോയിന്റിൽനിന്നും 64,893ലേക്ക് പരീക്ഷണങ്ങൾ നടത്തിയ ശേഷം 66,095 വരെ കുതിച്ചു. വ്യാപാരാന്ത്യം സൂചിക 65,995 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് ആദ്യ സപ്പോർട്ട് 65,227 ലാണ്, ഇത് നിലനിർത്താൻ ക്ലേശിച്ചാൽ 64,459 ലേക്ക് തിരുത്തൽ തുടരാം. വിപണിക്ക് 66,429-66,863 ൽ പ്രതിരോധമുണ്ട്.
റിസർവ് ബാങ്ക് പലിശ സ്റ്റെഡിയായി നിലനിർത്തിയത് വിപണിക്ക് അനുകൂലവുമായി. എന്നിട്ടും രൂപയുടെ മൂല്യം 83.01ൽനിന്നും 83.24ലേക്ക് ഇടിഞ്ഞു. വിദേശനാണയ കരുതൽശേഖരം നാലാം വാരവും കുറഞ്ഞു. സെപ്റ്റംബർ അവസാനവാരത്തിൽ കരുതൽ ധനം 3.7 ബില്യണ്‍ ഡോളർ കുറഞ്ഞ് 586.9 ബില്യണ്‍ ഡോളറായി.
എണ്ണ വില
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കപ്പൽ ഗതാഗതത്തിന് തടസമുളവാക്കിയാൽ അത് ആഗോള എണ്ണവിലയെ സ്വാധീനിക്കും. ആറ് മാസത്തെ ഏറ്റവും കനത്ത വില ഇടിവിലാണ് എണ്ണമാർക്കറ്റ്. ക്രൂഡ് ഓയിൽ വില എട്ട് ശതമാനം ഇടിഞ്ഞ് ബാരലിന് 82.79 ഡോളറിലാണ്, സെപ്റ്റംബർ അവസാനം 95 ഡോളറായിരുന്നു.