ലാഗോസ്: നൈജീരിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓള് പ്രോഗ്രസീവ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ (എപിസി) ബോലാ ടിനുബ മുന്നില്‍.
സാധുവായ വോട്ടുകളില്‍ 36 ശതമാനം (ഏകദേശം 70 ലക്ഷം വോട്ടുകള്‍) ടിനുബ സ്വന്തമാക്കി. മുഖ്യപ്രതിപക്ഷമായ പിപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പിഡിപി) അദികു അബുബക്കര്‍ 30 ശതമാനം (60 ലക്ഷത്തോളം) വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. ലേബര്‍പാര്‍ട്ടി പ്രതിനിധി പീറ്റര്‍ ഒബിക്ക് 20 ശതമാനം (3.8 ലക്ഷം) വോട്ടുകളുണ്ട്.
നാഷണല്‍ ഇലക്ഷന് കമ്മിഷൻ പ്രഖ്യാപിച്ച പ്രാഥമിക ഫലങ്ങൾ അംഗീകരിക്കാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറായിട്ടില്ല. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാണ് ആരോപണംം. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
നൈജീരിയയിലെ വോട്ടെണ്ണലില്‍ തര്‍ക്കം: ബോലാ ടിനുബ മുന്നില്‍
01:08 AM Mar 01, 2023 | Deepika.com