തെക്കൻ ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടു തായ്ലൻഡ് സ്വദേശികളും ഉൾപ്പെടുന്നു. 11 തായ്ലൻഡുകാരെ തീവ്രവാദികൾ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയിട്ടുണ്ട്. സംഘർഷത്തിൽ പങ്കില്ലാത്ത നിരപരാധികളായ ഇവരെ വിട്ടയയ്ക്കണമെന്നു തായ് പ്രധാനമന്ത്രി ഷ്രെത്താ താവിസിൻ ആവശ്യപ്പെട്ടു. തെക്കൻ ഇസ്രയേലിൽ 5000 തായ്ലൻഡ് സ്വദേശികളുണ്ടെന്നാണു കണക്ക്. കൃഷിയിടങ്ങളിലെ പണിക്കാരാണിവർ.
തെക്കൻ ഇസ്രയേലിലുള്ള ബ്രിട്ടീഷ് പൗരനെ കാണാതായിട്ടുണ്ടെന്നു ബ്രിട്ടൻ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ അമേരിക്കൻ പൗരന്മാർ മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
തെക്കൻ ഇസ്രയേലിലുള്ള ബ്രിട്ടീഷ് പൗരനെ കാണാതായിട്ടുണ്ടെന്നു ബ്രിട്ടൻ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ അമേരിക്കൻ പൗരന്മാർ മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.