ഗാസയിലെ ഹമാസിന്റെ ഒളിത്താവളങ്ങൾ തരിപ്പണമാക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. സൈനിക നടപടി ആസന്നമെന്നും ഗാസ നിവാസികൾ ഉടൻ സ്ഥലംവിട്ടോളണമെന്നും അദ്ദേഹം നിർദേശിച്ചു.
ഹമാസിന്റെ ഭീകരാക്രമണം മൂലം ഇസ്രയേൽ വിഷമമേറിയതും ദീർഘകാലം നിലനിൽക്കുന്നതുമായ യുദ്ധത്തേലേക്കു പോകുകയാണ്. ഹമാസിന്റെ ഒളിത്താവളങ്ങൾ, പ്രവർത്തനമേഖലകൾ, കുടിലബുദ്ധിയായ ആ നഗരം എല്ലാം ഞങ്ങൾ തകർത്തു തരിപ്പണമാക്കും. ഗാസയിലുടനീളം ഞങ്ങൾ സൈനിക നടപടി നടത്തും. ഗാസ നിവാസികൾ ഉടൻ സ്ഥലംവിടണമെന്ന് ഞാൻ പറയുന്നു.
ഹമാസിന് ഞങ്ങളെ ഉന്മൂലനം ചെയ്യണം. വീടുകളിൽ കയറി അമ്മമാരെയും കുഞ്ഞുങ്ങളെയും വധിക്കുന്ന ശത്രുവാണിത്. വയോധികരെയും കുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോകുന്ന ശത്രു.
ഇസ്രയേൽ യുദ്ധത്തിലാണ്. ഇസ്രേലി ജനതയ്ക്കും സർക്കാരിനും നേർക്ക് ഹമാസ് മാരകാക്രമണം ആരംഭിച്ചിരിക്കുന്നു. ശത്രു വലിയ വില കൊടുക്കേണ്ടിവരും- നെതന്യാഹു കൂട്ടിച്ചേർത്തു.
ഹമാസിന്റെ ഭീകരാക്രമണം മൂലം ഇസ്രയേൽ വിഷമമേറിയതും ദീർഘകാലം നിലനിൽക്കുന്നതുമായ യുദ്ധത്തേലേക്കു പോകുകയാണ്. ഹമാസിന്റെ ഒളിത്താവളങ്ങൾ, പ്രവർത്തനമേഖലകൾ, കുടിലബുദ്ധിയായ ആ നഗരം എല്ലാം ഞങ്ങൾ തകർത്തു തരിപ്പണമാക്കും. ഗാസയിലുടനീളം ഞങ്ങൾ സൈനിക നടപടി നടത്തും. ഗാസ നിവാസികൾ ഉടൻ സ്ഥലംവിടണമെന്ന് ഞാൻ പറയുന്നു.
ഹമാസിന് ഞങ്ങളെ ഉന്മൂലനം ചെയ്യണം. വീടുകളിൽ കയറി അമ്മമാരെയും കുഞ്ഞുങ്ങളെയും വധിക്കുന്ന ശത്രുവാണിത്. വയോധികരെയും കുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോകുന്ന ശത്രു.
ഇസ്രയേൽ യുദ്ധത്തിലാണ്. ഇസ്രേലി ജനതയ്ക്കും സർക്കാരിനും നേർക്ക് ഹമാസ് മാരകാക്രമണം ആരംഭിച്ചിരിക്കുന്നു. ശത്രു വലിയ വില കൊടുക്കേണ്ടിവരും- നെതന്യാഹു കൂട്ടിച്ചേർത്തു.