ടെൽ അവീവ്: തെക്കൻ ഇസ്രയേലിലെ പോരാട്ടം ഇന്നലെയും തുടർന്നു. നുഴഞ്ഞുകയറി ഭീകരത വിതച്ച ഹമാസ് തീവ്രവാദികളെ പൂർണമായി ഉന്മൂലനം ചെയ്യാൻ ഇന്നലെയും ഇസ്രേലി സേനയ്ക്കു കഴിഞ്ഞില്ല. ഗാസയ്ക്കു ചുറ്റുമായി ഭീകരവാദികൾ നിയന്ത്രണത്തിലാക്കിയ കുറെ പ്രദേശങ്ങൾ തിരിച്ചു പിടിച്ചതായി ഇസ്രേലി സേന അറിയിച്ചു. എന്നാൽ എട്ടു പ്രദേശങ്ങളിൽ പോരാട്ടം തുടരുകയാണ്.
സൂഫ, കിസുഫിം, കിബ്ബുട്സ് റിയിം, ബെയിരി, കഫര് അസാ, യഖീനി, സെദ്രോത്ത്, സിക്കിം എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. സെദ്രോത്ത് പട്ടണത്തിൽ ഭീകരർ പിടിച്ചെടുത്ത പോലീസ് സ്റ്റേഷൻ സേന മോചിപ്പിച്ചു. പത്തു ഭീകരർ കൊല്ലപ്പെട്ടു. ഒഫാക്കിമിൽ ഭീകരർ ബന്ദികളാക്കിയവരെയും മോചിപ്പിച്ചു. ഇസ്രയേലുമായി ശക്തമായ പോരാട്ടം നടക്കുകയാണെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്.
ഞടുക്കം മാറാതെ
ഹമാസ് ഭീകരർ ഇസ്രേലികളെ തോക്കിൻമുനയിൽ വീട്ടിൽനിന്നു വലിച്ചിഴയ്ക്കുന്നതിന്റെയും ഗാസയിലേക്കു വാഹനങ്ങളിൽ കടത്തിക്കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ തെരുവുകളിൽ കിടക്കുന്നതു കാണാം. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവരെയാണു തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മൃഗങ്ങൾക്കുള്ള പരിഗണന പോലും ഇവർക്കു നല്കുന്നില്ല. അതിശക്തമായ സേനയും ഇരുന്പുവേലികളും വ്യോമപ്രതിരോധ സംവിധാനങ്ങളും നല്കിയ സുരക്ഷാബോധത്തിൽ ജീവിച്ചിരുന്ന ഇസ്രേലികൾക്ക് ഇതെല്ലാം ഞെട്ടിക്കുന്ന കാഴ്ചയായി.
നൂറോളം പേരെയെങ്കിലും ഗാസയിലേക്കു തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് അനുമാനം. ഇവരെ എത്രയും വേഗം സുരക്ഷിതമായി മോചിപ്പിക്കുന്നതിനാണ് ഇസ്രയേൽ പ്രഥമ പരിഗണന നല്കുന്നത്. തട്ടിക്കൊണ്ടു പോകപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
കഴിഞ്ഞകാലങ്ങളിലും ഹമാസ് ഇസ്രേലികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ചർച്ചയിലൂടെയാണ് ഇവരെ മോചിപ്പിച്ചത്. ഇതിനു പകരമായി ഇസ്രേലി ജയിലിലുള്ള ആയിരക്കണക്കിനു പലസ്തീനികളെ വിട്ടയയ്ക്കേണ്ടിവന്നു. ഇക്കുറിയും ഹമാസ് ഇതുതന്നെയായിരിക്കാം ലക്ഷ്യമിടുന്നത്.
ഗാസ വളഞ്ഞു
ബന്ദികളുടെ മോചനത്തിന് ഇസ്രയേൽ കരയാക്രമണത്തിനു തയാറെടുക്കുന്നതായാണു സൂചന. ഗാസയിലേക്കുള്ള പ്രധാന പാതയിൽ ആയിരക്കണക്കിനു കാലാൾപടയാളികളെയും ടാങ്കുകളും എത്തിച്ചിട്ടുണ്ട്. ലബനനിലെ ഹിസ്ബുള്ള ഭീകരരും ആക്രമണസൂചന നല്കിയ സാഹചര്യത്തിൽ ഒന്നിലധികം മുന്നണികളിൽ യുദ്ധം ചെയ്യേണ്ട സാഹചര്യവും ഇസ്രയേൽ മുന്നിൽക്കാണുന്നു. വടക്ക് ലബനീസ് അതിർത്തിയിലേക്കു കൂടുതൽ ഇസ്രേലി സൈനികർ എത്തിച്ചേർന്നിട്ടുണ്ട്.
ബോംബിംഗ് തുടരുന്നു
ഇസ്രേലി പോർവിമാനങ്ങൾ ഗാസയിലെ ഹമാസിന്റെ ശക്തികേന്ദ്രങ്ങളിൽ ബോംബു വർഷം തുടരുകയാണ്. ഗാസയിലുടനീളം സ്ഫോടനശബ്ദങ്ങൾ നിലയ്ക്കാതെ മുഴങ്ങി. 426 ലക്ഷ്യങ്ങളിൽ ബോംബിട്ടുവെന്നാണ് അറിയിപ്പ്. ഹമാസ് കമാൻഡർമാരുടെ താവളങ്ങൾ ഇതിലുൾപ്പെടുന്നു. ഹമാസ് ഇന്റലിജൻസ് മേധാവിയുടെ ഭവനവും തകർത്തു.
ഗാസയിൽ കൊല്ലപ്പെട്ട നൂറുകണക്കിനു പേരിൽ തീവ്രവാദികൾക്കു പുറമേ ഒട്ടനവധി പലസ്തീൻകാരും ഉൾപ്പെടുന്നു. ബോംബിംഗ് ഭയന്ന് ഗാസാ നിവാസികൾ പലായനം ചെയ്യുകയാണ്. ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളുകളിലാണ് പലരും അഭയം തേടിയത്.
ഗാസയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇന്ധനവും അവശ്യസാധനങ്ങളും ഗാസയ്ക്കു നിഷേധിക്കുമെന്നും കൂട്ടിച്ചേർത്തു. ആക്രമണത്തിനു മുന്നോടിയായി ഇസ്രയേൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ ശനിയാഴ്ച രാത്രി ഗാസ ഇരുട്ടിലായിരുന്നു.
സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു
ടെൽ അവീവ്: ഹമാസ് ആക്രമണത്തിൽ ഒട്ടനവധി ഇസ്രേലി സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട 44 സൈനികരുടെ പേരുവിവരങ്ങൾ ഇസ്രേലി സേന ഇന്നലെ പുറത്തുവിട്ടു. വനിതാ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഗോസ്റ്റ് എന്നറിയപ്പെടുന്ന ഇസ്രേലി കമാൻഡോ സംഘത്തിന്റെ തലവൻ കേണൽ റോയ് ലെവി, നഹാൽ ബ്രിഗേഡിനെ നയിച്ചിരുന്ന കേണൽ ജൊനാഥൻ സ്റ്റെയ്ൻബെർഗ് മുതലായവർ ഇതിൽ ഉൾപ്പെടുന്നു. പോലീസ് സേനയിലെ 30 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാ സേനയിലെ മൂന്നു പേർ കൊല്ലപ്പെട്ടു.
സൂഫ, കിസുഫിം, കിബ്ബുട്സ് റിയിം, ബെയിരി, കഫര് അസാ, യഖീനി, സെദ്രോത്ത്, സിക്കിം എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. സെദ്രോത്ത് പട്ടണത്തിൽ ഭീകരർ പിടിച്ചെടുത്ത പോലീസ് സ്റ്റേഷൻ സേന മോചിപ്പിച്ചു. പത്തു ഭീകരർ കൊല്ലപ്പെട്ടു. ഒഫാക്കിമിൽ ഭീകരർ ബന്ദികളാക്കിയവരെയും മോചിപ്പിച്ചു. ഇസ്രയേലുമായി ശക്തമായ പോരാട്ടം നടക്കുകയാണെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്.
ഞടുക്കം മാറാതെ
ഹമാസ് ഭീകരർ ഇസ്രേലികളെ തോക്കിൻമുനയിൽ വീട്ടിൽനിന്നു വലിച്ചിഴയ്ക്കുന്നതിന്റെയും ഗാസയിലേക്കു വാഹനങ്ങളിൽ കടത്തിക്കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ തെരുവുകളിൽ കിടക്കുന്നതു കാണാം. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവരെയാണു തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മൃഗങ്ങൾക്കുള്ള പരിഗണന പോലും ഇവർക്കു നല്കുന്നില്ല. അതിശക്തമായ സേനയും ഇരുന്പുവേലികളും വ്യോമപ്രതിരോധ സംവിധാനങ്ങളും നല്കിയ സുരക്ഷാബോധത്തിൽ ജീവിച്ചിരുന്ന ഇസ്രേലികൾക്ക് ഇതെല്ലാം ഞെട്ടിക്കുന്ന കാഴ്ചയായി.
നൂറോളം പേരെയെങ്കിലും ഗാസയിലേക്കു തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് അനുമാനം. ഇവരെ എത്രയും വേഗം സുരക്ഷിതമായി മോചിപ്പിക്കുന്നതിനാണ് ഇസ്രയേൽ പ്രഥമ പരിഗണന നല്കുന്നത്. തട്ടിക്കൊണ്ടു പോകപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
കഴിഞ്ഞകാലങ്ങളിലും ഹമാസ് ഇസ്രേലികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ചർച്ചയിലൂടെയാണ് ഇവരെ മോചിപ്പിച്ചത്. ഇതിനു പകരമായി ഇസ്രേലി ജയിലിലുള്ള ആയിരക്കണക്കിനു പലസ്തീനികളെ വിട്ടയയ്ക്കേണ്ടിവന്നു. ഇക്കുറിയും ഹമാസ് ഇതുതന്നെയായിരിക്കാം ലക്ഷ്യമിടുന്നത്.
ഗാസ വളഞ്ഞു
ബന്ദികളുടെ മോചനത്തിന് ഇസ്രയേൽ കരയാക്രമണത്തിനു തയാറെടുക്കുന്നതായാണു സൂചന. ഗാസയിലേക്കുള്ള പ്രധാന പാതയിൽ ആയിരക്കണക്കിനു കാലാൾപടയാളികളെയും ടാങ്കുകളും എത്തിച്ചിട്ടുണ്ട്. ലബനനിലെ ഹിസ്ബുള്ള ഭീകരരും ആക്രമണസൂചന നല്കിയ സാഹചര്യത്തിൽ ഒന്നിലധികം മുന്നണികളിൽ യുദ്ധം ചെയ്യേണ്ട സാഹചര്യവും ഇസ്രയേൽ മുന്നിൽക്കാണുന്നു. വടക്ക് ലബനീസ് അതിർത്തിയിലേക്കു കൂടുതൽ ഇസ്രേലി സൈനികർ എത്തിച്ചേർന്നിട്ടുണ്ട്.
ബോംബിംഗ് തുടരുന്നു
ഇസ്രേലി പോർവിമാനങ്ങൾ ഗാസയിലെ ഹമാസിന്റെ ശക്തികേന്ദ്രങ്ങളിൽ ബോംബു വർഷം തുടരുകയാണ്. ഗാസയിലുടനീളം സ്ഫോടനശബ്ദങ്ങൾ നിലയ്ക്കാതെ മുഴങ്ങി. 426 ലക്ഷ്യങ്ങളിൽ ബോംബിട്ടുവെന്നാണ് അറിയിപ്പ്. ഹമാസ് കമാൻഡർമാരുടെ താവളങ്ങൾ ഇതിലുൾപ്പെടുന്നു. ഹമാസ് ഇന്റലിജൻസ് മേധാവിയുടെ ഭവനവും തകർത്തു.
ഗാസയിൽ കൊല്ലപ്പെട്ട നൂറുകണക്കിനു പേരിൽ തീവ്രവാദികൾക്കു പുറമേ ഒട്ടനവധി പലസ്തീൻകാരും ഉൾപ്പെടുന്നു. ബോംബിംഗ് ഭയന്ന് ഗാസാ നിവാസികൾ പലായനം ചെയ്യുകയാണ്. ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളുകളിലാണ് പലരും അഭയം തേടിയത്.
ഗാസയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇന്ധനവും അവശ്യസാധനങ്ങളും ഗാസയ്ക്കു നിഷേധിക്കുമെന്നും കൂട്ടിച്ചേർത്തു. ആക്രമണത്തിനു മുന്നോടിയായി ഇസ്രയേൽ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ ശനിയാഴ്ച രാത്രി ഗാസ ഇരുട്ടിലായിരുന്നു.
സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു
ടെൽ അവീവ്: ഹമാസ് ആക്രമണത്തിൽ ഒട്ടനവധി ഇസ്രേലി സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട 44 സൈനികരുടെ പേരുവിവരങ്ങൾ ഇസ്രേലി സേന ഇന്നലെ പുറത്തുവിട്ടു. വനിതാ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഗോസ്റ്റ് എന്നറിയപ്പെടുന്ന ഇസ്രേലി കമാൻഡോ സംഘത്തിന്റെ തലവൻ കേണൽ റോയ് ലെവി, നഹാൽ ബ്രിഗേഡിനെ നയിച്ചിരുന്ന കേണൽ ജൊനാഥൻ സ്റ്റെയ്ൻബെർഗ് മുതലായവർ ഇതിൽ ഉൾപ്പെടുന്നു. പോലീസ് സേനയിലെ 30 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാ സേനയിലെ മൂന്നു പേർ കൊല്ലപ്പെട്ടു.