ഗ്യാങ്ടോക്ക്: മിന്നൽപ്രളയം സൃഷ്ടിച്ച പ്രതിസന്ധിയിൽ പകച്ച് സിക്കിം ജനത. കഴിഞ്ഞ ബുധനാഴ്ച മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. കാണാതായ 81 പേർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ചീഫ് സെക്രട്ടറി വി.ബി. പഥക്കിന്റെ നേതൃത്വത്തിലുള്ള ഉന്നതല സമിതി സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്ന് സിക്കിമിലെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര പറഞ്ഞു.
ദുരന്തത്തിൽ മരിച്ച 30 പേരിൽ 19 സൈനികരുണ്ട്. 24 സൈനികരെയാണ് കാണാതായതെന്നും ഒരാളെ പിന്നീട് രക്ഷപ്പെടുത്തിയെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
നാല് ജില്ലകളിലായി 41,870 പേരെ പ്രളയം ബാധിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.1320 വീടുകളാണ് തകർന്നത്.
ദുരന്തത്തിൽ മരിച്ച 30 പേരിൽ 19 സൈനികരുണ്ട്. 24 സൈനികരെയാണ് കാണാതായതെന്നും ഒരാളെ പിന്നീട് രക്ഷപ്പെടുത്തിയെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
നാല് ജില്ലകളിലായി 41,870 പേരെ പ്രളയം ബാധിച്ചുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.1320 വീടുകളാണ് തകർന്നത്.