ടെൽ അവീവ്: ഇറാന്റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള തീവ്രവാദികളും ഇസ്രയേലിനെതിരേ ആക്രമണം നടത്തി. ആക്രമണം പരിമിതമായ രീതിയിൽ ആയിരുന്നെങ്കിലും ഇതോടെ പശ്ചിമേഷ്യാ സംഘർഷം രൂക്ഷമാകുമെന്നു വ്യക്തമായി.
ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലുള്ള മൗണ്ട് ഡോവ് എന്ന സ്ഥലത്തേക്ക് മോർട്ടാർ ഷെൽ ആക്രമണം നടത്തുകയായിരുന്നു. ഉടനടി പ്രത്യാക്രമണം നടത്തിയ ഇസ്രേലി സേന പീരങ്കിയും ഡ്രോണും പ്രയോഗിച്ച് ഹിസ്ബുള്ളയുടെ ചില ആസ്ഥാനങ്ങൾ തകർത്തു. വടക്കൻ അതിർത്തിയിലേക്കു കൂടുതൽ സേനയെ ഇസ്രയേൽ അയച്ചിട്ടുണ്ട്.
ഇസ്രയേലിനു പുറമേ ലബനനും സിറിയയും അവകാശം ഉന്നയിക്കുന്ന സ്ഥലമാണ് ഹിസ്ബുള്ള ആക്രമണത്തിനു തെരഞ്ഞെടുത്തത്. പലസ്തീൻ പോരാളികൾക്കു പിന്തുണ പ്രഖ്യാപിച്ചാണ് ആക്രമണമെന്നു ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിൽ ആക്രമണം നടത്തുന്ന ഹമാസിനെ ഹിസ്ബുള്ള കഴിഞ്ഞദിവസം അഭിനന്ദിച്ചിരുന്നു.
2006ലെ ഹിസ്ബുള്ള-ഇസ്രയേൽ യുദ്ധത്തിനുശേഷം ലബനീസ് അതിർത്തി പൊതുവേ ശാന്തമായിരുന്നു. ഹിസ്ബുള്ളയുടെ പക്കൽ ഇസ്രയേലിൽ ഉടനീളം ആക്രമിക്കാൻ കഴിയുന്ന ദീർഘദൂര മിസൈലുകൾ ഉണ്ടെന്നാണു പറയുന്നത്.
ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലുള്ള മൗണ്ട് ഡോവ് എന്ന സ്ഥലത്തേക്ക് മോർട്ടാർ ഷെൽ ആക്രമണം നടത്തുകയായിരുന്നു. ഉടനടി പ്രത്യാക്രമണം നടത്തിയ ഇസ്രേലി സേന പീരങ്കിയും ഡ്രോണും പ്രയോഗിച്ച് ഹിസ്ബുള്ളയുടെ ചില ആസ്ഥാനങ്ങൾ തകർത്തു. വടക്കൻ അതിർത്തിയിലേക്കു കൂടുതൽ സേനയെ ഇസ്രയേൽ അയച്ചിട്ടുണ്ട്.
ഇസ്രയേലിനു പുറമേ ലബനനും സിറിയയും അവകാശം ഉന്നയിക്കുന്ന സ്ഥലമാണ് ഹിസ്ബുള്ള ആക്രമണത്തിനു തെരഞ്ഞെടുത്തത്. പലസ്തീൻ പോരാളികൾക്കു പിന്തുണ പ്രഖ്യാപിച്ചാണ് ആക്രമണമെന്നു ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിൽ ആക്രമണം നടത്തുന്ന ഹമാസിനെ ഹിസ്ബുള്ള കഴിഞ്ഞദിവസം അഭിനന്ദിച്ചിരുന്നു.
2006ലെ ഹിസ്ബുള്ള-ഇസ്രയേൽ യുദ്ധത്തിനുശേഷം ലബനീസ് അതിർത്തി പൊതുവേ ശാന്തമായിരുന്നു. ഹിസ്ബുള്ളയുടെ പക്കൽ ഇസ്രയേലിൽ ഉടനീളം ആക്രമിക്കാൻ കഴിയുന്ന ദീർഘദൂര മിസൈലുകൾ ഉണ്ടെന്നാണു പറയുന്നത്.