ലണ്ടൻ: 2002ലെ ഗോധ്ര കലാപത്തിൽ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു നേരിട്ട് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ നിരാകരിച്ച് ബ്രിട്ടീഷ് സർക്കാർ.
ഡോക്യുമെന്ററിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ ചിത്രീകരിച്ചിരിക്കുന്ന രീതിയോടു യോജിക്കാനാവില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് പാർലമെന്റിൽ പറഞ്ഞു.
മറ്റൊരു വിഭാഗത്തോടുള്ള അതിക്രമങ്ങൾ, അതെവിടെ നടന്നതായാലും അംഗീകരിക്കാനാവില്ല. എന്നാൽ മോദിയെപ്പോലൊരു ബഹുമാന വ്യക്തിത്വത്തെ ഈ രീതിയിൽ ചിത്രീകരിച്ചതിനോടു യോജിപ്പില്ല- ബിബിസി ഡോക്യുമെന്ററി സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന പാക് വംശജനായ ഇമ്രാൻ ഹുസൈനുള്ള മറുപടിയായി ഋഷി സുനാക് പറഞ്ഞു.
‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ ’ എന്ന പേരിലുള്ള പരന്പരയുടെ ആദ്യഭാഗം കഴിഞ്ഞദിവസമാണ് ബിബിസി സംപ്രേഷണം ചെയ്തത്.
വിവാദ ഡോക്യുമെന്ററി: മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് സർക്കാർ
01:15 AM Jan 21, 2023 | Deepika.com