ബൽഗ്രേഡ്്: റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ്, യുക്രെയ്നിൽ യുദ്ധം ചെയ്യാനായി സെർബിയയിൽ റിക്രൂട്ടിംഗ് നടത്തുന്നുവെന്ന വാർത്ത റഷ്യ-സെർബിയ ബന്ധം വഷളാക്കുന്നു. റഷ്യൻ മാധ്യമങ്ങളാണു വാർത്ത പുറത്തുവിട്ടത്.
വാഗ്നർ ഗ്രൂപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച് പ്രതികരിച്ചു. സെർബിയക്കാർക്ക് വിദേശത്തു യുദ്ധം ചെയ്യാൻ അനുമതിയില്ല. യുക്രെയ്ൻ യുദ്ധത്തിൽ സെർബിയയുടെ നിലപാട് നിഷ്പക്ഷമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിച്ചിട്ടു മാസങ്ങളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയനിൽ ചേരാൻ ആഗ്രഹിക്കുന്ന സെർബിയ, റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നാണു റിപ്പോർട്ട്.
സെർബിയയിൽ വാഗ്നർ ഗ്രൂപ്പിന്റെ റിക്രൂട്ടിംഗ്
01:15 AM Jan 21, 2023 | Deepika.com