വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ യുദ്ധവിമാനം ബി-21 റെയ്ഡർ അവതരിപ്പിച്ചു. 30 വർഷത്തിനിടെ അമേരിക്ക നിർമിക്കുന്ന പുതിയ യുദ്ധവിമാനമാണിത്. അണവോർജത്തിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനത്തെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പെന്റഗൺ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
വിമാനത്തിന്റെ ഛായാചിത്രങ്ങൾ മാത്രമേ നേരത്തെ പുറത്തുവന്നിട്ടുള്ളൂ. ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങൾക്കു പകരമായി ബി-21 റെയ്ഡർ ഉപയോഗിക്കും.
ചൈനയുർത്തുന്ന ഭാവി സുരക്ഷാഭീഷണി മറികടക്കാനാണു പുതിയ യുദ്ധവിമാനം. ബാലസ്റ്റിക് മിസൈൽ, അന്തർവാഹിനി മിസൈലുകൾ എന്നിവ വിമാനത്തിൽനിന്നു വിക്ഷേപിക്കാൻ സാധിക്കും. നോർത്രോപ് ഗ്രുമ്മൻ കോർപറേഷൻ എന്ന കന്പനിയാണു വിമാനം നിർമിച്ചിരിക്കുന്നത്.
യുഎസിന്റെ പുതിയ യുദ്ധവിമാനം ബി-21
12:36 AM Dec 03, 2022 | Deepika.com