ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ച ജൂണ്‍ പാദത്തിൽ രേഖപ്പെടുത്തിയ 13.5 ശതമാനത്തിൽ നിന്ന് നടപ്പ് സാന്പത്തിക വർഷം സെപ്റ്റംബർ പാദത്തിൽ പകുതിയായി 6.3 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം.
ജൂലൈ-സെപ്റ്റംബർ കാലയളവിലെ ജിഡിപി വളർച്ചയിൽ ഗണ്യമായ ഇടിവ് സംഭവിക്കുപമെന്ന് സാന്പത്തിക വിദഗ്ധർ പ്രവചിച്ച 6.2 ശതമാനത്തിന് മുകളിലാണ് വളർച്ചാ നിരക്ക്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 സെപ്റ്റംബർ പാദത്തിൽ ജിഡിപി 8.4 ശതമാനം വർധിച്ചു.
നടപ്പ് സാന്പത്തിക വർഷത്തെ സെപ്തംബർ പാദത്തിൽ ജിഡിപി വളർച്ച 6.1 മുതൽ 6.3 ശതമാനം വരെയാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിച്ചിരുന്നു.
ഗവണ്മെന്റ് റോഡുകൾ മുതൽ റെയിൽവേ വരെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ചെലവ് വർധിപ്പിച്ചതോടെ കേന്ദ്ര ഗവണ്മെന്റിന്റെ മൂലധനച്ചെലവ് 40 ശതമാനത്തിലധികം വർധിച്ചു.
പ്രധാന മേഖലകളിൽ, കാർഷികോൽപ്പാദനം 4.6% ഉയർന്നപ്പോൾ ഉൽപ്പാദനം 4.3% ഇടിഞ്ഞു, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിർമാണ മേഖലയിൽ പ്രവർത്തനത്തിൽ 6.6% വാർഷിക വർധനയുണ്ടായി.
ജിഡിപി വളർച്ച 6.3 ശതമാനത്തിലേക്കു താഴ്ന്നു
12:01 AM Dec 01, 2022 | Deepika.com