കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെ നേതൃത്വം നല്കുന്ന നേപ്പാളി കോൺഗ്രസ് സഖ്യം മുന്നേറ്റം തുടരുന്നു. ഫലം പ്രഖ്യാപിച്ച 101 സീറ്റുകളിൽ സഖ്യം 58 സീറ്റ് നേടി.
275 അംഗ പാർലെന്റിലെ 165 സീറ്റിലേക്കാണു നേരിട്ട് തെരഞ്ഞെടുപ്പ് നടന്നത്. നേപ്പാളി കോൺഗ്രസ് 36 സീറ്റുകളിൽ വിജയിച്ചു. 16ൽ ലീഡ് ചെയ്യുന്നു. സിപിഎൻ-മാവോയിസ്റ്റ് സെന്റർ ഒന്‍പതു സീറ്റിലും സിപിഎൻ-യുണിഫൈഡ് സോഷ്യലിസ്റ്റ് ഒന്‍പതിലും വിജയിച്ചു.
സിപിഎൻ-മാവോയിസ്റ്റ് സെന്റർ തലവൻ പുഷ്പ കമൽ ദഹൽ പ്രചണ്ഡ ഗൂർഖ-2 മണ്ഡലത്തിൽനിന്നു വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ പ്രധാനമന്ത്രിയും സിപിഎൻ-യുണിഫൈഡ് സോഷ്യലിസ്റ്റ് നേതാവുമായ മാധവ്കുമാർ നേപ്പാൾ റൗതാഹട്ട് മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടു.
മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നയിക്കുന്ന, പ്രധാനപ്രതിപക്ഷ പാർട്ടിയായ സിപിഎൻ-യുഎംഎൽ 22 സീറ്റിൽ വിജയിച്ചു; 27ൽ ലീഡ് ചെയ്യുന്നു.
നേപ്പാൾ തെരഞ്ഞെടുപ്പ്: നേപ്പാളി കോൺഗ്രസ് സഖ്യം മുന്നേറ്റം തുടരുന്നു
12:08 AM Nov 25, 2022 | Deepika.com