സിഡ്നി: സിഡ്നി നഗരത്തിൽ മൂന്നു പതിറ്റാണ്ടു ഭീകരത വിതച്ച ‘സീരിയൽ റേപ്പിസ്റ്റി’നെ തിരിച്ചറിഞ്ഞു. കീത്ത് സിംസ് എന്നയാൾ 1985നും 2001നുമിടയ്ക്ക് 31 സ്ത്രീകളെ മാനഭംഗപ്പെടുത്തിയിരുന്നു.
ഇയാൾ ഇപ്പോൾ ജീവനോടെയില്ല. ആദ്യ കുറ്റകൃത്യത്തിന് 40 വർഷത്തിനുശേഷം പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത് ഡിഎൻഎ പരിശോധനയാണ്. ബോണ്ടി ബീസ്റ്റ്, ട്രാക്ക്സൂട്ട് റേപ്പിസ്റ്റ് എന്നൊക്കെയാണ് ഇയാളെ വിശേഷിപ്പിച്ചിരുന്നത്.
ഈ കുറ്റകൃത്യങ്ങൾക്കു പിന്നിൽ പലരായിരിക്കാമെന്നാണു പോലീസ് ആദ്യം അനുമാനിച്ചത്. എല്ലാം വെവ്വേറെ കേസുകളായിട്ടാണ് അന്വേഷിച്ചിരുന്നതും. കുറ്റകൃത്യങ്ങളിലെ സമാനതമൂലം പിന്നീട് ഒരാളായിരിക്കാമെന്നു സംശയിച്ചു. പ്രതിയെക്കുറിച്ച് ഇരകൾ നല്കിയ വിവരങ്ങളും ഇതിനു കാരണമായി. ഇരകളിൽനിന്നു കണ്ടെത്തിയ ഡിഎൻഎയ്ക്കു പോലീസ് റിക്കാർഡ്സിലെ മറ്റൊന്നുമായി 2019ൽ സാദൃശ്യം കണ്ടെത്തിയതോടെയാണു പ്രതിയിലേക്കു കൂടുതൽ അടുത്തത്.
അതേസമയം, പോലീസിന്റെ കണ്ടെത്തൽ പ്രതിയുടെ കുടുംബത്തെയും അയൽക്കാരെയും അദ്ഭുതപ്പെടുത്തി. സ്നേഹനിധിയായ അച്ഛനും അപ്പൂപ്പനുമൊക്കെയായിരുന്നു ഇയാളെന്നാണ് അവർ പറഞ്ഞത്.
സിഡ്നിയെ വിറപ്പിച്ച സീരിയൽ റേപ്പിസ്റ്റിനെ നാലു പതിറ്റാണ്ടിനുശേഷം തിരിച്ചറിഞ്ഞു
01:41 AM Nov 23, 2022 | Deepika.com