മലാംഗ്: ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 125 പേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി.
മരിച്ചവരിൽ 17 പേർ കുട്ടികളാണ്. കാണികൾക്കുനേരേ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കണ്ണീർവാതകം പ്രയോഗിച്ചതു സംബന്ധിച്ചും അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു.
കിഴക്കൻ ജാവയിലെ മലാംഗിൽ അരേമാ ഫുട്ബോൾ ക്ലബ്ബും പെർസെബായ ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. ലോക കായികമേഖലയിലെ ഏറ്റവും വലിയ ദുരന്തമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
ഇന്തോനേഷ്യൻ ഫുട്ബോൾ ദുരന്തം; അന്വേഷണം തുടങ്ങി
12:21 AM Oct 04, 2022 | Deepika.com