ടെഹ്റാൻ: മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരി മരിച്ചതിനു പിന്നാലെ ഇറാനിൽ വ്യാപക പ്രതിഷേധം.
ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്നാരോപിച്ചാണ് മഹ്സ അമീനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിൽ ഗുരുതരാവസ്ഥയിലായ അമീനിയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് അമീനി മരിച്ചത്. പോലീസിന്റെ മർദനത്തെത്തുടർന്നാണ് അമീനി മരിച്ചതെന്നാണു കുടുംബം ആരോപിക്കുന്നത്. എന്നാൽ കുഴഞ്ഞുവീണാണ് മരിച്ചതെന്നാണു പോലീസ് ഭാഷ്യം.
അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ പ്രദേശങ്ങളിൽ ഇറേനിയൻ സ്ത്രീകൾ മുടിമുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിച്ചു.
പ്രതിഷേധക്കാർ സർക്കാരിനെതിരേ മുദ്രാവാക്യം മുഴക്കി. കണ്ണീർവാതകം പ്രയോഗിച്ചാണു ചിലയിടങ്ങളിൽ പ്രതിഷേധക്കാരെ പോലീസ് നേരിട്ടത്.
മഹ്സ അമീനിയുടെ മരണം: ഇറാനിൽ മുടി മുറിച്ചും ഹിജാബ് മാറ്റിയും സ്ത്രീകളുടെ പ്രതിഷേധം
12:16 AM Sep 20, 2022 | Deepika.com