ഹരാരെ: സിംബാബ്വെയിൽ അഞ്ചാംപനി ബാധിച്ച് 157 കുട്ടികൾ മരിച്ചു. ഇതിൽ ഭൂരിഭാഗം കുട്ടികളും മതവിശ്വാസത്തിന്റെ പേരിൽ പ്രതിരോധ വാക്സിൻ സ്വീകരിക്കാതിരുന്നവരാണെന്നാണു റിപ്പോർട്ട്.
കിഴക്കൻ മാനിക്കലാൻഡ് പ്രവിശ്യയിൽ ഈ വർഷം ഏപ്രിലിലാണ് ആദ്യം അഞ്ചാംപനി രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പടരുകയായിരുന്നു. ഇതുവരെ 2056 കേസുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് വാർത്താവിനിമയ മന്ത്രി മോനിക്ക മുട്സ്വംഗ്വ പറഞ്ഞു.
അഞ്ചാംപനി: സിംബാബ്വെയിൽ 157 കുട്ടികൾ മരിച്ചു
12:28 AM Aug 18, 2022 | Deepika.com