കൊളംബോ: ചൈനീസ് ചാരക്കപ്പലിന് ചൊവ്വാഴ്ച മുതൽ അടുത്ത 22 വരെ ഹന്പൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി.
അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ 17 ാം തീയതിവരെ കപ്പൽ തുറമുഖത്ത് ഉണ്ടാകുമെന്നായിരുന്നു ശ്രീലങ്ക ആദ്യം പറഞ്ഞിരുന്നത്.
ബാലിസ്റ്റിക് മിസൈലുകളെയും സാറ്റ്ലൈറ്റുകളെയും നിരീക്ഷിക്കാൻ ശേഷിയുള്ള “യുവാൻ വാങ് 5” എന്ന കപ്പലിന്റെ സാന്നിധ്യത്തെ ഇന്ത്യ എതിർത്തതോടെ യാത്ര വൈകിപ്പിക്കാൻ ശ്രീലങ്കൻ സർക്കാർ ചൈനയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, പിൻവലിയാൻ ചൈന തയ്യാറായില്ല.
ഹന്പൻടോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെ ഏതാനുംദിവസമായി കപ്പൽ നങ്കൂരമിട്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ കപ്പിലിന് ശ്രീലങ്ക പ്രവേശനാനുമതി നൽകുകയായിരുന്നു. സുരക്ഷാ-സാന്പത്തിക താത്പര്യങ്ങൾ പരിഗണിച്ച് കപ്പലിന്റെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്ക അനുമതി നൽകി
01:05 AM Aug 14, 2022 | Deepika.com