ലാഹോർ: വിവാദ മുസ്ലിം മതപണ്ഡിതന് അനുകൂലമായി മുദ്രാവാക്യം വിളിക്കാത്തതിന്റെ പേരിൽ അഹമ്മദീയ വിഭാഗക്കാരനായ വയോധികനെ മതതീവ്രവാദി കുത്തിക്കൊന്നു. നസീർ അഹമ്മദ് (62) ആണ് അഹമ്മദി സമുദായത്തിന്റെ ആസ്ഥാനമായ റാബ്വായിലെ പ്രധാന ബസ് സ്റ്റോപ്പിൽ കൊല്ലപ്പെട്ടത്.
തെഹ്രീക്-ഇ-ലബ്ബായിക് പാക്കിസ്ഥാൻ(ടിഎൽപി) സ്ഥാപകൻ ഖാദിം ഹുസൈൻ റിസ്വിക്ക് അനുകൂലമായ മുദ്രാവാക്യം വിളിക്കാത്തതിന്റെ പേരിലായിരുന്നു നസീർ അഹമ്മദിനെ കൊലപ്പെടുത്തിയത്. അക്രമിയായ ഹാഫീസ് ഷാസാദ് ഹസൻ സിയാൽവിയെ ആൾക്കൂട്ടം പിടികൂടി പോലീസിനു കൈമാറി. ഖാദിം ഹുസൈൻ റിസ്വി 2020ലാണ് അന്തരിച്ചത്.
കരസേനാ തലവനെതിരേ കലാപമുണ്ടാക്കാൻ സൈനികരോട് ആഹ്വാനം ചെയ്ത റിസ്വി മാസങ്ങളോളം ജയിലിലായിരുന്നു. പാക്കിസ്ഥാനിൽ ക്രൂരമായ മതപീഡനത്തിനിരയാകുന്നവരാണ് ന്യൂനപക്ഷമായ അഹമ്മദീയ വിഭാഗം.
ഇവർ മുസ്ലിങ്ങളല്ലെന്ന് 1974ൽ പാക്കിസ്ഥാൻ പാർലമെന്റ് പ്രഖ്യാപിക്കുകയായിരു ന്നു. സൗദി അറേബ്യയിലേക്കു തീർഥാടനം നടത്താൻ അഹമ്മദീയ വിഭാഗത്തിന് അനുമതിയില്ല.
പാക്കിസ്ഥാനിൽ അഹമ്മദീയ വിഭാഗക്കാരനെ കുത്തിക്കൊന്നു
02:59 AM Aug 13, 2022 | Deepika.com