മുംബൈ: രാജ്യത്തെ കാതൽ മേഖലാ വ്യവസായ ഉത്പാദനം മേയിൽ മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 18.1 ശതമാനം ഉയർന്നു. മുൻവർഷം മേയിൽ 16.4 ശതമാനമായിരുന്നു ഉത്പാദന വളർച്ച.
കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, രാസവളം, സ്റ്റീൽ,സിമന്റ്, വൈദ്യുതി, എന്നീ എട്ടു മേഖലകളെയാണു കാതൽമേഖലയായി കണക്കാക്കുന്നത്.
കൽക്കരി(25.1 ശതമാനം), ക്രൂഡ് ഓയിൽ(4.6 ശതമാനം),റി ഫൈനറി ഉത്പന്നങ്ങൾ(16.7 ശതമനം),രാസവളം (22.8 ശതമാനം),സിമന്റ് (26.3 ശതമാനം), വൈദ്യുതി (22 ശതമാനം) എന്നിങ്ങനെയാണ് മേയിലെ വിവിധ മേഖലകളിലെ ഉത്പാദന വളർച്ച.
ധനക്കമ്മി 12.3 ശതമാനം
മുംബൈ: കേന്ദ്രസർക്കാരിന്റെ മേയ് മാസം വരെയുള്ള ധനക്കമ്മി 2022-23 സാന്പത്തിക വർഷത്തെ ബജറ്റ് പ്രതീക്ഷയുടെ 12.3 ശതമാനമായി. മുൻ സാന്പത്തിക വർഷം ഇതേ കാലയളവിൽ ധനക്കമ്മി ബജറ്റ് പ്രതീക്ഷയുടെ 8.2 ശതമാനമായിരുന്നു. ക്ഷേമപദ്ധതികളിലുൾപ്പെടെ സർക്കാരിനു ചെലവേറിയതാണു ധനക്കമ്മി ഉയർത്തിയത്.
കാതൽ മേഖലാ വ്യവസായ ഉത്പാദനം ഉയർന്നു
11:33 PM Jun 30, 2022 | Deepika.com