കൊളംബോ: ശ്രീലങ്കയിൽ ഇന്ധനത്തിനായി പന്പിനു മുന്പിൽ അഞ്ചുദിവസം കാത്ത ലോറി ഡ്രൈവർ മരിച്ചു. പടിഞ്ഞാറൻ പ്രവിശ്യയിലെ അംഗുരുവട്ടോട്ടയിലായിരുന്നു സംഭവം. മരിച്ചയാൾക്ക് 63 വയസുണ്ട്.
ഇന്ധനക്ഷാമം നേരിടുന്ന ലങ്കയിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ മരണമാണിത്. ഒരാഴ്ച മുന്പ് കൊളംബോയ്ക്കടുത്ത് പനാദുരയിൽ അന്പത്തിമൂന്നുകാരൻ മരിച്ചിരുന്നു.
നേരത്തേ റിപ്പോർട്ട് ചെയ്ത മരണങ്ങളെല്ലാം ഹൃദയസ്തംഭനം മൂലമായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. മരിച്ചവർ 43നും 84നും ഇടയിൽ പ്രായമുള്ളവരാണ്.
വിദേശനാണ്യത്തിന്റെ അഭാവം മൂലം കടുത്ത സാന്പത്തികപ്രതിസന്ധി നേരിടുന്ന ശ്രീലങ്കൻ സർക്കാരിന് ആവശ്യത്തിന് ഇന്ധനം ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ല. ഭക്ഷ്യവസ്തുക്കളുടെയും മരുന്നിന്റെയും അഭാവം രാജ്യം നേരിടുന്നുണ്ട്.
ഇന്ധനത്തിന് അഞ്ചു ദിവസം ക്യൂവിൽ; ശ്രീലങ്കയിൽ ഡ്രൈവർ മരിച്ചു
11:59 PM Jun 23, 2022 | Deepika.com