വൻതകർച്ചയുടെ വാരം

12:53 AM Jun 20, 2022 | Deepika.com
ഓഹരിസൂചികയ്ക്കുനേരിട്ട വൻതകർച്ചയുടെ ഞെട്ടലിലാണു നിക്ഷേപകർ.രണ്ടാഴ്ചകളിൽ മുൻനിര ഇൻഡെക്സുകൾക്ക് ഏഴരശതമാനം തിരിച്ചടി നേരിട്ടതു രണ്ടു വർഷം മുന്പുള്ള കോവിഡ് കാല തകർച്ചയെ അനുസ്മരിപ്പിച്ചു. സെൻസെക്സ് 2943 പോയിന്‍റും നിഫ്റ്റിസൂചിക 908 പോയിന്‍റും പോയവാരം തളർന്നു. അഞ്ചര ശതമാനം ഇടിവാണ് അഞ്ചു ദിവസത്തിൽ വിപണിക്ക് സംഭവിച്ചത്.

രാജ്യാന്തര തലത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് പുതുക്കിയതു ഫണ്ടുകളെ ഇന്ത്യഅടക്കമുള്ള എമേർജിങ് വിപണികളിലെ നിക്ഷേപം തിരിച്ചുപിടിക്കാൻ പ്രേരിപ്പിച്ചു, ഇതു ഇന്ത്യൻ നാണയത്തെയും സമ്മർദത്തിലാക്കി.

വിദേശ ഓപ്പറേറ്റർമാർ പിന്നിട്ട വാരം 23,275 കോടി രൂപയുടെ ഓഹരിവിറ്റു. രണ്ടാഴ്ചക്കിടയിൽ പിൻവലിച്ചത് 35,938 കോടിരൂപ. ഇതോടെ ജൂണിലെ മൊത്തം തുക 43,275 കോടി രൂപയിലെത്തി. മേയിൽ അവർ വിറ്റത് 40,500 കോടി രൂപയുടെ ഓഹരിയാണ്.

ആഗോള സാമ്പത്തിക രംഗത്തെ പിരിമുറുക്കങ്ങളാണു പലിശ ഉയർത്താൻ അമേരിക്കയെ പ്രേരിപ്പിച്ചത്. ഈ വർഷം വിദേശ ഫണ്ടുകൾ രണ്ടു ലക്ഷം കോടി രൂപ ഇന്ത്യയിൽനിന്നു പിൻവലിച്ചു. ഈ സ്ഥിതി തുടർന്നാൽ വർഷാന്ത്യത്തോടെ വിൽപ്പന മൂന്നര ലക്ഷം കോടി രൂപ മറികടക്കാം.
രൂപയുടെ മൂല്യം സർവകാല റിക്കാർഡായ 78.28 വരെ ഇടിഞ്ഞു. രൂപ 77.87ൽ നിന്നും വാരാന്ത്യം 78.05 ലാണ്. രൂപയ്ക്കു താങ്ങുപകരാൻ പത്തു ദശലക്ഷം ഡോളർ കരുതൽ ശേഖരത്തിൽനിന്ന് ആർബിഐ ഇറക്കി. സ്ഥിതിഗതികൾ വിലയിരുത്തിയാൽ രൂപ അധികം വൈകാതെ 79 ലേക്കും തുടർന്ന് 80 ലേയ്ക്കും പതിക്കാം.

യുഎസ് ഫെഡ് റിസർവ് ഇരുപത്തിഎട്ട് വർഷത്തിനിടയിൽ ആദ്യമായി പലിശനിരക്ക് ഒറ്റയടിക്ക് 0.75 ശതമാനം ഉയർത്തി. തുടർച്ചയായ രണ്ടാം മാസമാണ് അവർ പലിശനിരക്ക് വർധിപ്പിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ 25 ബേസിസ് പോയിന്‍റ് വർധിപ്പിച്ചു. പതിനഞ്ചു വർഷത്തിനിടയിൽ ആദ്യമായി സ്വിസ് നാഷണൽ ബാങ്ക് പലിശയിൽ 50 ബേസിസ് പോയിന്‍റിന്‍റെ വർധന വരുത്തി. ആർബിഐ രണ്ടു ഘട്ടങ്ങളിലായി മൊത്തം 90 ബേസിസ് പോയിന്‍റ് ഉയർത്തി.

നിഫ്റ്റി സൂചിക 16,201ൽനിന്നു തകർച്ചയോടെയാണ് ട്രേഡിംഗ് തുടങ്ങിയത്. ഹെവിവെയിറ്റ് ഓഹരികളിലെ വിൽപ്പന സമ്മർദത്തിൽ 15,183 പോയിന്‍റ്‌വരെ സാങ്കേതിക പരീക്ഷണം കാഴ്ചവച്ചശേഷം വാരാന്ത്യം 15,293 പോയിന്‍റിലാണ്. ഈ വാരം 15,039ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 15,690 ലേക്കു തിരിച്ചുവരാനുള്ള ശ്രമം പരാജയപ്പെട്ടാൽ സാങ്കേതിക തിരുത്തൽ 14,785 ലേക്കു തുടരാം.

വിപണിയുടെ ചലനങ്ങൾ ഡെയ്‌ലി ചാർട്ട് പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ തുടങ്ങിയവ സെല്ലിംഗ് മൂഡിലാണ്. എംഎസിഡിയും ദുർബലാവസ്ഥയിലാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്സ്,സ്ലോ സ്റ്റോക്കാസ്റ്റിക്സ്, സ്റ്റോക്കാസ്റ്റിക്സ് ആർഎസ്ഐ തുടങ്ങിയവ ഓവർ സോൾഡാണ്.

സെൻസെക്സ് 53,303 പോയിന്‍റിൽനിന്നു വിൽപ്പന സമ്മർദത്തിൽ ഒരുവർഷത്തെ താഴ്ചയായ 50,921 ലേക്കു വെളളിയാഴ്ച്ച ഇടിഞ്ഞശേഷം മാർക്കറ്റ് ക്ലോസിംഗിൽ 51,360 പോയിന്‍റിലാണ്. ഈ വാരം സെൻസെക്സിന് 52,612ലെ ആദ്യ പ്രതിരോധം മറികടക്കാനായാൽ അടുത്ത ലക്ഷ്യം 53,864 പോയിന്‍റാണ്. വിപണിക്ക് 50,514- 49,668 പോയിന്‍റിൽ താങ്ങുണ്ട്.

ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 125 ഡോളറിലേക്കു കുതിച്ച അവസരത്തിൽ ചൈനയിൽനിന്നുള്ള പ്രതികൂല വാർത്തകൾ എണ്ണവിപണിയെ പിന്നാക്കം വലിച്ചു. വാരാന്ത്യം ബാരലിന് 113 ഡോളറിലാണ്. സ്വർണം ട്രോയ് ഔൺസിന് 1839 ഡോളർ.