ലണ്ടൻ: ഇരുപതിലേറെ രാജ്യങ്ങളിലായി 200ലേറെപ്പേർക്കു കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. ഉത്തരം ലഭിക്കാത്തെ ഒട്ടേറെ ചോദ്യങ്ങളാണു രോഗവ്യാപനത്തിനു പിന്നിലുള്ളത്.
ഏതെങ്കിലും തരത്തിലുള്ള ജനിതകമാറ്റമാണോ രോഗ്യവ്യാപനത്തിനു പിന്നിലെന്നതിൽ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ അധികൃതർ പറഞ്ഞു. സ്പെയിനിലും ബെൽജിയത്തിലും അടുത്തിടെ ആഡംബരപാർട്ടിക്കിടെ നടന്ന കൂടിച്ചേരലുകളാകാം യൂറോപ്പിലും യുഎസിലും ഇസ്രയേലിലും ഓസ്ട്രേലിയയിലും രോഗവ്യാപനത്തിനു കാരണമായതെന്നു ഡബ്ല്യുഎച്ച്ഒയുടെ മുതിർന്ന ഉപദേശകൻ അടുത്തിടെ പറഞ്ഞിരുന്നു.
ഒരു സ്ത്രീ ഉൾപ്പെടെ 98 പേർക്കു രോഗം ബാധിച്ചതായി സ്പാനിഷ് ആരോഗ്യവകുപ്പ് വെള്ളിയാഴ്ച മാഡ്രിഡിൽ വ്യക്തമാക്കി. നേരത്തേ പുരുഷന്മാരിൽമാത്രമാണു രോഗം പ്രകടമായിരുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ചിക്കൻപോക്സ് പ്രതിരോധ മരുന്ന് ഉപയോഗിച്ച് കുരങ്ങുപനിയെ പ്രതിരോധിക്കാനാകുമോ എന്നതു ബ്രിട്ടീഷ്, ജർമൻ, കനേഡിയൻ, യുഎസ് ആരോഗ്യവകുപ്പുകൾ അന്വേഷിക്കുന്നുണ്ട്.
ഇരുപതിലേറെ രാജ്യങ്ങളിൽ കുരങ്ങുപനി: ഡബ്ല്യുഎച്ച്ഒ
01:33 AM May 28, 2022 | Deepika.com