കീവ്: റഷ്യൻ ടാങ്ക് കമാൻഡർക്കു ജീവപര്യന്തം തടവുവിധിച്ചു യുക്രെയ്ൻ കോടതി. കൊലക്കുറ്റത്തിനാണു കേസ്. റഷ്യൻ അധിനിവേശം ആരംഭിച്ചശേഷം നടക്കുന്ന ആദ്യ യുദ്ധക്കുറ്റ വിചാരണയാണിത്.
ഫെബ്രുവരി 28ന് ചുപാഖിവ്കയിൽ 62വയസുള്ള ഒലെക്സാണ്ടർ ഷെലിപോവിനെ കൊലപ്പെടുത്തിയ കേസിലാണു റഷ്യൻ സൈനികനായ വാദിം ഷിഷിമരിനെ തടവിനു ശിക്ഷിച്ചത്. ഒലെക്സാണ്ടറിനു നേരേ വെടിയുതിർത്തതായി സമ്മതിച്ച 21കാരനായ റഷ്യൻ സൈനികൻ, താൻ ഉത്തരവുകൾ അനുസരിച്ചാണു പ്രവർത്തിച്ചതെന്നു വാദിച്ചു. കൊല്ലപ്പെട്ടയാളുടെ വിധവയോട് ഇയാൾ മാപ്പപേക്ഷിച്ചു.
അധിനിവേശത്തിനിടെ യുക്രെയ്നിലെ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്. 11,000ൽ അധികം സംഭവങ്ങളുണ്ടെന്ന് യുക്രെയ്ൻ അവകാശപ്പെടുന്നു.
റഷ്യൻ സൈനികന് ജീവപര്യന്തം
03:32 AM May 24, 2022 | Deepika.com