വാഷിംഗ്ടൺ: ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണിമറികടക്കാൻ അതിർത്തിയിൽ അടുത്തമാസത്തോടെ ഇന്ത്യ റഷ്യൻ നിർമിത എസ് -400 മിസൈലുകൾ സ്ഥാപിച്ചേക്കാമെന്ന് യുഎസ്. കര, വ്യോമ, നാവികസേനകളുടെയും തന്ത്രപ്രധാനമായ ആണവായുധങ്ങളുടെയും നവീകരണവും ഇന്ത്യ നടത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം. കഴിഞ്ഞ ഡിസംബർ മുതൽ റഷ്യയിൽനിന്ന് ഇന്ത്യക്കു മിസൈലുകൾ ലഭിച്ചുതുടങ്ങിയെന്നു പ്രതിരോധ രഹസ്യാന്വേഷ വിഭാഗം ഡയറക്ടർ ലഫ്.ജനറൽ സ്കോട്ട് ബെരിയർ യുഎസ് സെനറ്റിന്റെ സായുധസേനാ കമ്മിറ്റിയെ അറിയിച്ചു.
അതിർത്തികളുടെ സംരക്ഷണത്തിനും ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള സൈബർശേഷി വർധിപ്പിക്കുന്നതിനായി 2021 ഒക്ടോബർ മുതൽ ഇന്ത്യൻസേന അത്യാധുനിക നിരീക്ഷണസംവിധാനങ്ങൾ സംഭരിച്ചുവരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് വ്യോമപ്രതിരോധ സംവിധാനമായ എസ്-400 മിസൈൽ ഇന്ത്യക്കു ലഭിച്ചത്.
ജൂൺമാസത്തോടെ ചൈനാ-പാക്കിസ്ഥാൻ അതിർത്തിയിൽ ഇവ സജ്ജീകരിക്കും. ഹൈപ്പർസോണിക്, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെയുള്ളവയുടെ നവീകരണത്തിനായി നിരവധി പരീക്ഷണങ്ങളാണ് നടത്തിയത്. ഭ്രമണപഥത്തിൽ ഉപഗ്രങ്ങളുടെ സാന്നിധ്യം വർധിപ്പിച്ചതും വ്യോമമേഖലയിലെ പ്രതിരോധം ശക്തമാക്കും. സന്പദ്ഘടന ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ ഉത്പന്നങ്ങൾ തദ്ദേശിയമായി സംഭരിക്കുന്നതിനു മോദി ഊന്നൽനൽകി. പ്രതിരോധമേഖലയിൽ റഷ്യയുമായി ഇന്ത്യക്കുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ചും റിപ്പോർട്ടിലുണ്ട്.
റഷ്യൻ നിർമിത എസ്-400 മിസൈലുകൾ ഇന്ത്യ അടുത്തമാസത്തോടെ സജ്ജമാക്കും
02:06 AM May 19, 2022 | Deepika.com