യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് അൽ നഹ്യാൻ അന്തരിച്ചു

01:17 AM May 14, 2022 | Deepika.com
അബുദാബി: യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ (73) അന്തരിച്ചു. രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഷെയ്ഖ് ഖലീഫയുടെ അന്ത്യം വെള്ളിയാഴ്ചയായിരുന്നുവെന്ന് യുഎഇയിലെ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം അറിയിച്ചു.

യുഎഇ പ്രസിഡന്‍റിന്‍റെ ദേഹവിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്‌ട്രങ്ങളിലെയും ലോകത്തെയും ജനങ്ങളോടു പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയാണെന്ന് രാജ്യത്തിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പ്രസ്താവനയിൽ പറഞ്ഞു.

അന്തരിച്ച ഭരണാധികാരിയോടുള്ള ആദരസൂചകമായി രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളുടെയും പ്രവർത്തനം മൂന്നുദിവസം നിർത്തിവച്ചു. ഷെയ്ഖ് ഖലീഫയുടെ പിൻഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.

ശസ്ത്രക്രിയയെത്തുടർന്ന് 2016 മുതൽ പൊതുവേദികളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെട്ട ഷെയ്ഖ് ഖലീഫ 2004 നവംബർ മൂന്നിനാണു രാജ്യത്തിന്‍റെ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായി ചുമതലയേറ്റത്. 1948 സെപ്റ്റംബർ ഏഴി നാണു ഷെയ്ഖ് ഖലീഫയുടെ ജനനം. 1971ൽ യുഎഇ നിലവിൽ വന്നതോടെ രാജ്യത്തിന്‍റെ ഉപപ്രധാനമന്ത്രിയായും 1976 മേയിൽ ഉപസൈന്യാധിപനായും ചുമതലയേറ്റു.

ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും സൗദി അറേബ്യക്കു പുറകിൽ അറബ് ലോകത്തെ രണ്ടാമത്തെ സാന്പത്തികശക്തിയായി യുഎഇയെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ലോകം മുഴുവൻ പ്രശംസിക്കപ്പെട്ടിരുന്നു.

അധികാരമേറ്റ 2004 നവംബറിൽത്തന്നെ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കി. കോടതിയിൽ വനിതാ ജഡ്ജിയെ നിയമിച്ചു. സർക്കാരിലെ ഉന്നതപദവികളിലും സ്ത്രീകൾക്ക് അവസരം നൽകി. എണ്ണ-വാതക മേഖലയുടെ നവീകരണത്തിനൊപ്പം ഭവന, വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളിലും ഒട്ടനവധി പദ്ധതികൾ നടപ്പാക്കി.

ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ ലോകനേതാക്കളുടെ അനുശോചനപ്രവാഹം തുടരുകയാണ്.