കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി റനിൽവിക്രമസിംഗെ അധികാരമേറ്റെങ്കിലും രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി തുടരുമെന്ന സൂചനയുമായി പ്രതിപക്ഷം. റനിൽ വിക്രമസിംഗെ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കണമെന്നു പ്രതിപക്ഷപാർട്ടിയായ സമാഗി ജന ബാലവിഗായ (എസ്ജെബി) ആവശ്യപ്പെട്ടു.
സർക്കാർ രൂപീകരണത്തിനുള്ള ജനവിധി പുതിയ പ്രധാനമന്ത്രിക്കില്ല എന്നതിൽ മന്ത്രിസഭയിൽ പങ്കാളികളാകില്ല. പാർലമെന്റിൽ 113 പേരുടെ പിന്തുണ ഉറപ്പാക്കാൻ റെനിൽ വിക്രമസിംഗെയെ വെല്ലുവിളിക്കുകയാണെന്നും എസ്ജെബി നേതാവ് മദ്ദുമ ബന്ദാര പറഞ്ഞു.
പുതിയ സർക്കാരിൽ പങ്കാളികളാകാമെന്നു ശ്രീലങ്ക പൊതുജന പെരുമുന എംപിമാർ മാത്രമാണു സമ്മതിച്ചിരിക്കുന്നത്. പാർലമെന്റ് അംഗീകരിക്കുകയാണെങ്കിൽ പ്രസിഡന്റ് ഗോത്തബയക്കെതിരേയുള്ള അവിശ്വാസപ്രമേയവുമായി മുന്നോട്ടുപോകും. അവിശ്വാസപ്രമേയം വിജയിച്ചാൽ പ്രധാനമന്ത്രി വിക്രമസിംഗെ പുറത്തുപോകേണ്ടിവരുമെന്നും എസ്ജെബി നേതാവ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് ഗോത്താബയ രാജപക്സെ രാജിവയ്ക്കണമെന്നതുൾപ്പെടെ കടുത്ത നിബന്ധനകളോടെയാണ് എസ്ജെബിയും മൂന്നാമത്തെ വലിയ കക്ഷിയായ ജനത വിമുക്തി പെരുമുന (ജെവിപി)യും റനിൽ വിക്രമസിംഗെയെ പിന്തുണച്ചത്.
ഭൂരിപക്ഷം തെളിയിക്കാൻ വെല്ലുവിളിച്ച് പ്രതിപക്ഷം
01:17 AM May 14, 2022 | Deepika.com