കീവ്: യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതു പൂർത്തിയായി. ഞായറാഴ്ച രാത്രിയോടെയാണു മേഖലയിൽനിന്ന് പത്ത് ബസുകളിലായാണ് 174 പേരെ സപോറിഷ്യയിലേക്കു മാറ്റിയത്. ഇതിൽ അന്പതോളം പേർ ഉരുക്കുനിർമാണ ഫാക്ടറിയിൽ മാസങ്ങളായി തുടരുകയായിരുന്നു.
അതേസമയം, യുക്രെയ്ൻ സേനയുടെ അവസാന ചെറുത്തുനിൽപ്പു കേന്ദ്രമായ അസോവ് ഉരുക്കുഫാക്ടറിയിൽ റഷ്യ ആക്രമണം നടത്തിയേക്കുമെന്നു യുക്രെയ്ൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. യുദ്ധടാങ്കുകളുമായി ഫാക്ടറിയിൽ കയറുന്നതിനു പുറമേ വ്യോമാക്രമണത്തിനും റഷ്യ മടിച്ചേക്കില്ലെന്നു പ്രതിരോധമന്ത്രാലയം വക്താവ് കുറ്റപ്പെടുത്തി.
റഷ്യൻ സൈനികരുടെ ജീവൻ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഉരുക്കുശാലയിൽ സൈനികനടപടി വേണ്ടെന്നു പുടിൻ നേരത്തേ സൈനികർക്കു നിർദേശം നൽകിയിരുന്നു. ഉരുക്കുശാലയിൽ സൈനികർ കടന്നുവെന്ന യുക്രെയ്ൻ ആരോപണം നേരത്തേ റഷ്യ നിഷേധിക്കുകയും ചെയ്തിരുന്നു.
മരിയുപോളിൽ ഒഴിപ്പിക്കൽ പൂർത്തിയായി
12:52 AM May 10, 2022 | Deepika.com