റബർ
കാലാവസ്ഥാ മാറ്റം കണ്ട് ഒരു വിഭാഗം കർഷകർ റബർ വെട്ടിന് ഉത്സാഹം കാണിച്ചിട്ടും മുഖ്യ വിപണികളിലെ ഷീറ്റുക്ഷാമം വിട്ടുമാറിയില്ല. കാർഷിക മേഖലകളിൽ പുതിയ ഷീറ്റു സംസ്കരണം പുരോഗമിക്കുന്നതിനിടയിലും സ്റ്റോക്കിസ്റ്റുകളുടെ സാന്നിധ്യം വിപണിയിൽ കുറഞ്ഞതു റബറിന്റെ കരുതൽ ശേഖരം വ്യവസായികൾ കണക്കുകൂട്ടിയതിലും കുറയുമെന്ന സൂചനയാണ് നൽകുന്നത്.
നാലാം ഗ്രേഡ് റബർവില കിലോയ്ക്ക് 173‐74 റേഞ്ചിലേക്കു കയറിയിട്ടും കൊച്ചിയിലും കോട്ടയത്തും വരവു കുറവായിരുന്നു. നിരക്ക് വീണ്ടും ഉയർത്തുന്നതിൽ അർഥമില്ലെന്ന നിലപാടുള്ളവരും വില കുറച്ച് വീണ്ടും ഭീതിജനിപ്പിച്ചാൽ പുതിയ ചരക്ക് വിൽപ്പനയ്ക്ക് ഇറങ്ങുമെന്നു കണക്കുകൂട്ടുന്നവരും രംഗത്തുണ്ട്. ആർഎസ്എസ് നാലാം ഗ്രേഡ് റബർ വാരാന്ത്യം 172 രൂപയിലാണ്. അഞ്ചാം ഗ്രേഡ് റബർ കിലോയ്ക്കു മൂന്ന് രൂപ ഉയർന്ന് 165‐170 രൂപയായി. ഒട്ടുപാൽ 122 ലും ലാറ്റക്സിന് 107 രൂപയിലും വ്യാപാരം നടന്നു. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് കിലോ 167 രൂപയിലാണ് നീങ്ങുന്നത്.
ഏഷ്യയിൽ റബർ ഉത്പാദനം അടുത്ത മാസം മുതൽ ഉയർന്നു തുടങ്ങും. പ്രമുഖ അവധി-വ്യാപാര കേന്ദ്രങ്ങളിൽ നിരക്കു നേരിയ റേഞ്ചിലാണ് നീങ്ങുന്നത്. ജപ്പാൻ, ചൈനീസ് വിപണികൾ പലതും പിന്നിട്ടവാരം പല ദിവസങ്ങളിലും മുടക്കമായിരുന്നതും വിലയിൽ സ്വാധീനം ചെലുത്തി.
കുരുമുളക്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു കുരുമുളകിന് ആവശ്യക്കാർ കുറഞ്ഞത് ഇടപാടുകളുടെ വ്യാപ്തിയെ ബാധിച്ചു. വൈദ്യുതി പ്രതിസന്ധി മൂലം കറിമസാല, മറ്റ് പൗഡർ യൂണിറ്റുകളുടെ പ്രവർത്തനത്തിന് നേരിട്ട തടസം മുൻനിർത്തി അവർ ചരക്ക് സംഭരണത്തിൽ കുറവ് വരുത്തി. ഇതിനിടയിൽ പകൽ താപനില 46 ഡിഗ്രിയിലേയ്ക്ക് വാരമധ്യത്തിൽ ഉയർന്നതു വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വെട്ടികുറക്കാൻ ഇടയാക്കി.
സുഗന്ധവ്യഞ്ജനങ്ങൾക്കു ഡിമാൻഡ് അൽപ്പം മങ്ങിയതു വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഇക്കാരണത്താൽ വില ഇടിയേണ്ട അവസ്ഥ നിലവിലില്ല. മേയ് മാസം എല്ലാ വർഷവും ഉത്തരേന്ത്യ കനത്ത ചൂടിന്റെ പിടിയിൽ അകപ്പടാറുണ്ട്. ഇക്കുറി ചൂടിന് കാഠിന്യം ഉയർന്നു നിൽക്കുകയാണ്. ഇതിനിടയിൽ കൽക്കരി ക്ഷാമം മൂലം വൈദ്യൂതി ഉത്പാദനത്തിലുണ്ടായ കുറവ് വ്യവസായിക ഉത്പാദനത്തിൽ തളർച്ച സൃഷ്ടിക്കാം. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 51,300 രൂപയിലും ഗാർബിൾഡ് 53,300 രൂപയിലുമാണ് വാരാവസാനം.
അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കയറ്റുമതിക്കാർ ടണ്ണിന് 7253 ഡോളർവരെ ഉയർത്തിയെങ്കിലും പുതിയ വിദേശ വ്യാപാരങ്ങൾ ഉറപ്പിച്ചതായി സൂചനയില്ല. വിയറ്റ്നാം ടണ്ണിന് 4040‐4240 ഡോളറിനും ഇന്തോനേഷ്യ 4105 ഡോളറിനും ബ്രസീൽ 3900 ഡോളറിനും മലേഷ്യ 5900 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
ഏലം
ഓഫ് സീസണിലും മുഖ്യലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് ഉയർന്ന അളവിൽ തുടരുന്നതിൽ അസ്വാഭാവികതയുള്ളതായി ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള ആക്ഷേപം വിലയിരുത്താൻ ബന്ധപ്പെട്ടവർ ഇനിയും തയ്യാറായിട്ടില്ല. സീസൺ അവസാനിച്ച വേളയിൽതന്നെ കാർഷിക മേഖല ഈ സംശയം ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ ചിത്രം ഇനിയും പുറത്തുവന്നില്ല.
ഓഫ് സീസണായിട്ടും ഏപ്രിൽ മൂന്നാം വാരത്തിനു ശേഷം 900 രൂപയ്ക്ക് മുകളിലേയ്ക്ക് ഒരിക്കൽപോലും പ്രവേശിക്കാൻ ശരാശരി ഇനങ്ങൾക്കായില്ല. പിന്നിട്ടവാരം ശരാശരി ഇനങ്ങളുടെ വില കിലോയ്ക്കു 723 രൂപവരെ ഇടിഞ്ഞശേഷം ശനിയാഴ്ച്ച നടന്ന ലേലത്തിൽ കിലോയ്ക്കു 831 രൂപയാണ്. ആഭ്യന്തര -വിദേശ ഇടപാടുകാർ ലേലത്തിൽ സജീവമാണ്.പല അവസരത്തിലും കിട്ടാവുന്ന ചരക്കത്രയും ശേഖരിക്കാൻ അവർ ഉത്സാഹിച്ചു.
ചുക്ക്
നാളികേരം