മോണ്റോവിയ: ആഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമായ മോണ്റോവിയയിൽ ക്രിസ്ത്യൻ പ്രാർഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 29 മരിച്ചു. മരിച്ചവരിൽ 11 കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു.
15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോ ഇന്നലെ വെളുപ്പിനോ അപകടം നടന്നിരിക്കാമെന്നാണു നിഗമനം. ഫുട്ബോൾ മൈതാനത്താണു പ്രാർഥനായോഗം നടന്നത്. മരണസംഖ്യ ഉയർന്നേക്കാമെന്നു പോലീസ് വക്താവ് മോസസ് കാർട്ടർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ലൈബീരിയൻ പ്രസിഡന്റ് ജോർജ് വിയ ഉത്തരവിട്ടു.
ലൈബീരിയിൽ ക്രിസ്ത്യൻ പ്രാർഥനയ്ക്കിടെ തിക്കിലും തിരക്കിലും 29 മരണം
12:39 AM Jan 21, 2022 | Deepika.com