തകർന്ന് തേങ്ങ
നാളികേര സീസണ് അടുത്തതോടെ കൊപ്ര കനത്ത വിലത്തകർച്ചയെ അഭിമുഖീകരിക്കുന്നു. ഉത്പാദകർക്കു താങ്ങുപകരാൻ എത്രയും വേഗത്തിൽ കേന്ദ്ര ഏജൻസിയുടെ ശ്രദ്ധ ഇതിലേക്കു തിരിക്കാൻ ആവശ്യമായ നടപടികൾക്കു സംസ്ഥാനസർക്കാർ മുൻകൈയെടുക്കേണ്ട അവസരമാണ്.
വിപണിയെ വേണ്ടവിധം വിലയിരുത്തുന്നതിൽ കൃഷി വകുപ്പിനു വീഴ്ച സംഭവിച്ചു. പച്ചത്തേങ്ങ സംഭരണവില നിർണയത്തിലെ പാളിച്ച വ്യവസായികൾ നേട്ടമാക്കുകയും ചെയ്തു. മില്ലുകാർ കൊപ്ര വില പിന്നിട്ടവാരം 9,400-ൽനിന്ന് 9,100-ലേക്ക് ഇടിച്ചു. പച്ചത്തേങ്ങ സംഭരണ വില ഉൽപാദകർക്ക് ആശ്വാസം പകരും വിധത്തിലായിരുന്നങ്കിൽ സംഭരണകേന്ദ്രങ്ങളിൽ ചരക്കെത്തിക്കാൻ അവർ ഉത്സാഹിക്കുമായിരുന്നു. സ്വകാര്യ വിപണിയിൽ പച്ചത്തേങ്ങ കിലോ 3,638 രൂപയാണ്. സംഭരണ വിലയാവട്ടെ 32 രൂപയും.
പച്ചത്തേങ്ങ സംഭരണത്തിനു സർക്കാർ നടത്തിയ നീക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ചു വാരാരംഭത്തിൽ കാർഷിക മേഖല ചരക്കുനീക്കം നിയന്ത്രിച്ചങ്കിലും ഇതു നാളികേരോത്പന്നങ്ങൾക്കു താങ്ങുപകർന്നില്ല. ചെറുകിടവിപണികളിൽ കൊപ്ര വരവ് ചുരുങ്ങിയ വേളയിലും മില്ലുകാർ നിരക്കിടിച്ചു. പത്തു ദിവസംകൊണ്ടു കേവലം രണ്ടര ടണ് പച്ചത്തേങ്ങ മാത്രമാണു സംഭരിക്കാനായത്. കൂടുതൽ ഏജൻസികൾ രംഗത്തെത്തിയാലും സംഭരണവിലയ്ക്ക് ആകർഷണം കുറഞ്ഞതു തത്കാലം വ്യവസായികൾക്കു തണലാവും.
പുതുക്കിയ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 10,590 രൂപയാണ്. നാഫെഡിനെ രംഗത്തെത്തിക്കാൻ സംസ്ഥാനം ഉൗർജിതനീക്കം നടത്തിയില്ലെങ്കിൽ വിളവെടുപ്പ് ശക്തമാക്കുന്ന ഫെബ്രുവരിയിൽ കൊപ്ര കൂടുതൽ പരുങ്ങലിലാവും.
വെളിച്ചെണ്ണയ്ക്കു ഇടിവ്
കുരുമുകളിന് പൊങ്കൽബാധ
പൊങ്കൽവേളയിലെ ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരണം പൂർത്തിയാക്കി തമിഴ്നാട് രംഗത്തുനിന്നകന്നത് ഉത്പന്നവിലയെ ചെറിയ അളവിൽ ബാധിച്ചു. ഉത്തരേന്ത്യയിൽനിന്നു വരുംദിനങ്ങളിൽ പുതിയ അന്വേഷണങ്ങളെത്തുമെന്ന പ്രതീക്ഷയിലാണു വിപണി. ഇതിനിടയിൽ പല ഭാഗങ്ങളിലും വിളവെടുപ്പു പുരോഗമിക്കുന്നു. ശൈത്യം ശക്തമായതിനാൽ ഉത്തരേന്ത്യൻ ആവശ്യം ഉയരുമെന്നാണു വ്യാപാരികളുടെ അനുമാനം.
കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 52,400 രൂപയിലും അണ്ഗാർബിൾഡ് 50,400 രൂപയിലാണ്. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 6900 ഡോളർ. വിയറ്റ്നാം- 4,400, ഇന്തോനേഷ്യ- 4,500, ബ്രസീൽ- 4400, ശ്രീലങ്ക- 5600 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു.
സ്റ്റെഡിയായി ജാതിക്ക
ജാതിക്ക, ജാതിപത്രി വിലകൾ ഏതാനും മാസങ്ങളായി സ്റ്റെഡിയാണ്. ഒൗഷധ വ്യവസായികളും കറിമസാല യൂണിറ്റുകളും ചരക്ക് സംഭരിക്കുന്നുണ്ടങ്കിലും വിലയിൽ കാര്യമായ മാറ്റമില്ല. നിരക്കു മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ഉത്പാദനമേഖല ചരക്കു ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ 280-300, തൊണ്ടില്ലാത്ത് 550-580, ജാതിപത്രി 1200-1300 രൂപയിലുമാണ്. വിദേശത്തുനിന്നും ഉത്പന്നത്തിന് അന്വേഷണങ്ങളുണ്ട്.
അധികോത്പാദനം മൂലം ഏലം കർഷകർക്കു ന്യായവില ഉറപ്പുവരുത്താനാവാത്ത സാഹചര്യമാണ്. പല അവസരത്തിലും ലേലകേന്ദ്രങ്ങളിൽ ലഭ്യത ഉയർന്നതിനാൽ വാങ്ങലുകാർ നിരക്കു താഴ്ത്തി ചരക്കു സംഭരിച്ചു. വാരാവസാനം നെടുങ്കണ്ടത്തു നടന്ന ലേലത്തിൽ മികച്ചയിനം ഏലക്ക കിലോ 1,274 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 851 രൂപയിലുമാണ്.
ചുക്കിൽ മാറ്റമില്ല
ഷീറ്റ് സംഭരിക്കുന്നു
രാജ്യാന്തര റബർവിലയിൽ നേരിയ മുന്നേറ്റമുണ്ടായെങ്കിലും ഇന്ത്യൻ വ്യവസായികൾ ഷീറ്റ് സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം വിലക്കയറ്റത്തിനു തടസമായി. ബാങ്കോക്കിൽ 14,387-ൽനിന്നും 14,703-ലേക്ക് ഉയർന്നു. അതേസമയം കൊച്ചിയിൽ നിരക്ക് 15,900 രൂപയിൽ സ്റ്റെഡിയാണ്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ടാപ്പിംഗ് പുരോഗമിച്ചെങ്കിലും സീസണ് അവസാനിക്കാറായതിനാൽ പുതിയ ചരക്ക് പലരും വിൽപ്പനയ്ക്കിറക്കുന്നില്ല.
പകൽച്ചൂട് മൂലം ഒട്ടുമിക്കതോട്ടങ്ങളിലും മരങ്ങളിൽനിന്നുള്ള ‘യീൽഡ്’ ചുരുങ്ങിയതോടെ ചരക്ക് കരുതൽ ശേഖരത്തിലേക്കു മാറ്റുകയാണ് ഉത്പാദകർ. അഞ്ചാം ഗ്രേഡ് റബർ 15,200-15,600 രൂപയിലും ഒട്ടുപാൽ 11,000 രൂപയിലും ലാറ്റക്സും 12,000 രൂപയിലുമാണ്.
വിപണി വിശേഷം / കെ.ബി. ഉദയഭാനു