ബ്രസീലിയ: കിഴക്കൻ ബ്രസീലിൽ അതിശക്തമായ മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 പേർ മരിച്ചു. 280 പേർക്കു പരിക്കേറ്റു. 17,000 പേരെ ഒഴിപ്പിച്ചുമാറ്റി. മിനാസ് ജെറായിസ് സംസ്ഥാനത്താണു ദുരന്തം. നദികൾ കരകവിഞ്ഞതിനെത്തുടർന്ന് പട്ടണങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ 853 മുനിസിപ്പാലിറ്റികളിൽ 145ലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഞായർ, തിങ്കൾ ദിവസങ്ങളിലായിരുന്നു മഴ. വരും ദിവസങ്ങളിലും തുടർന്നേക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. അണക്കെട്ടുകൾ പൊട്ടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഖനികളോടനുബന്ധിച്ചുള്ള 36 അണക്കെട്ടുകൾ നിറഞ്ഞെന്നും പൊട്ടാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ഖനനവകുപ്പ് അറിയിച്ചു. ശനിയാഴ്ച ഇത്തരമൊരു അണക്കെട്ട് പൊട്ടിയതിനെത്തുടർന്ന് നൊവാ ലിമയിലെ റോഡുകളിൽ വെള്ളംനിറഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.
ബ്രസീലിൽ വെള്ളപ്പൊക്കം; 18 പേർ മരിച്ചു
01:39 AM Jan 13, 2022 | Deepika.com