മുംബൈ: തുടർച്ചയായ 9-ാം ധനനയസമിതിയോഗത്തിലും അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഎെ). ഇതോടെ, റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റിപ്പോ 3.35 ശതമാനമായും തുടരും. ബാങ്കുകൾക്ക് ആർബിഎെ നല്കുന്ന വായ്പയ്ക്കു ചുമത്തുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളിൽനിന്നു സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് ആർബിഎെ നല്കുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ.
അതേസമയം, വേരിയബിൾ റിവേഴ്സ് റിപ്പോ (വിആർആർആർ) ലേലത്തിലൂടെ ബാങ്കുകളിൽനിന്ന് സമാഹരിക്കുന്ന തുക വർധിപ്പിക്കുമെന്ന് ആർബിഎ അറിയിച്ചു. ഈ മാസം 17ന് 6.5 ലക്ഷം കോടി രൂപയും 31 ന് 7.5 ലക്ഷം കോടി രൂപയും ആർബിഎെ ഇത്തരത്തിൽ സമാഹരിക്കും. ധനകാര്യ സംവിധാനങ്ങളിലെ പണലഭ്യത നിയന്ത്രിക്കാനാണിത്.
ഡിസംബർ മൂന്നിന് ആറു ലക്ഷം കോടി രൂപയായിരുന്നു ആർബിഎെ സമാഹരിച്ചത്. സാന്പത്തിക വളർച്ചയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അതിനായി നിലവിലെ നയം തുടരുന്നതാണ് അഭികാമ്യമെന്നും ധനനയസമിതി യോഗം വിലിയിരുത്തിയതായി ആർബിഐ ഗവർണർ ശക്തി കാന്ത ദാസ് അറിയിച്ചു.
മുരടിപ്പ് മറികടന്നെങ്കിലും സ്വകാര്യ ധനവിനിയോഗം, സ്വകാര്യ നിക്ഷേപം എന്നിവ പഴയ സ്ഥിതിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ രാജ്യത്തെ ഭവനവായ്പ ഉൾപ്പെടെയുള്ളവ ആകർഷകമായി തുടരും.
മറ്റു തീരുമാനങ്ങൾ
=നടപ്പുസാന്പത്തികവർഷം രാജ്യം 9.5 ശതമാനം സാന്പത്തിക വളർച്ച നേടുമെന്ന അനുമാനം ആർബിഎെ നിലനിർത്തി.
=മൂന്നാം ത്രൈമാസം ജിഡിപി 6.6 ശതമാനവും നാലാം ത്രൈമാസത്തിൽ ആറു ശതമാനവും വളരുമെന്നാണ് വിലയിരുത്തൽ.
=ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ വിലക്കയറ്റം നടപ്പു സാന്പത്തിക വർഷം 5.3 ശതമാനമായിരിക്കും.
=ആർബിഎയെുടെ മുൻകൂർ അനുമതിയില്ലാതെ, ബാങ്കുകൾക്ക് തങ്ങളുടെ വിദേശ ബ്രാഞ്ചുകളിലേക്ക് മൂലധനമെത്തിക്കുന്നതിനും അവിടെനിന്നു ലാഭവിഹിതം സീകരിക്കുന്നതിനും അനുമതി നല്കി. ആർബിഐയുടെ മൂലധന നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന ബാങ്കുകൾക്കാണ് ഈ ഇളവ് ലഭിക്കുക.
മാറ്റമില്ലാതെ നിരക്കുകൾ; ഭവനവായ്പ ഉൾപ്പെടെയുള്ളവ ആകർഷകമായി തുടരും
10:47 PM Dec 08, 2021 | Deepika.com