മുംബൈ: രാജ്യത്തെ സാന്പത്തിക അസമത്വം അതിരൂക്ഷമാണെന്ന വെളിപ്പെടുത്തലുമായി ലോക അസമത്വ റിപ്പോർട്ട്. ലോകത്ത് ഏറ്റവുമധികം അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും വേൾഡ് ഇൻഇക്വാലിറ്റി ലാബ് തയാറാക്കിയ അസമത്വ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ഏറ്റവും സന്പന്നരായ 10 ശതമാനം ആളുകൾ മൊത്തം ദേശീയ വരുമാനത്തിന്റെ 57 ശതമാനം കൈയടക്കുന്പോൾ താഴേക്കിടയിലുള്ള 50 ശതമാനം ആളുകൾക്ക് ദേശീയ വരുമാനത്തിന്റെ 13 ശതമാനം മാത്രമാണുള്ളത്.
ഏറ്റവും സന്പന്നരായ ഒരു ശതമാനം ആളുകളാകട്ടെ മൊത്തം ദേശീയ വരുമാനത്തിന്റെ 22 ശതമാനമാണു നേടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.മൊത്തം സന്പത്തിന്റെ കാര്യം പരിശോധിച്ചാൽ കൂടുതൽ അസമത്വത്തിന്റെ കണക്കുകളാണു റിപ്പോർട്ടിലുള്ളത്. ഏറ്റവും സന്പന്നരായ ഒരു ശതമാനത്തിന്റെ കൈവശമാണു മൊത്തം സന്പത്തിന്റെ 33 ശതമാനവുമുള്ളത്.
ഏറ്റവും സന്പന്നരായ 10 ശതമാനം ആളുകൾ മൊത്തം സന്പത്തിന്റെ 65 ശതമാനം കൈയാളുന്പോൾ മധ്യവർഗ വിഭാഗക്കാരായ 50 ശതമാനം ആളുകൾക്കു മൊത്തം ദേശീയ സന്പത്തിന്റെ 29.5 ശതമാനംമാത്രമാണുള്ളത്. താഴേക്കിടയിലുള്ളവർക്ക് ഒന്നുമില്ലതാനും. 1980 മുതൽ നടപ്പാക്കിയ ഉദാരവത്കരണ നയത്തിലൂടെ രാജ്യത്തെ സാന്പത്തിക അസമത്വ തോതിൽ വലിയ കുതിപ്പാണുണ്ടായത്.
സാന്പത്തിക പരിഷ്കാരങ്ങളുടെയും വളർച്ചയുടെയും ഗുണങ്ങളിലേറെയും സന്പന്നർക്കു ലഭിക്കുന്പോൾ പാവപ്പെട്ടവരിലേക്കു നേട്ടങ്ങൾ വളരെക്കുറച്ചേ എത്തുന്നുള്ളു.
രാജ്യത്തെ ലിംഗ അസമത്വവും രൂക്ഷമാണ്. അടുത്തകാലത്തായി അസമത്വം സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തുവിടുന്ന വിവരങ്ങൾക്കു ഗുണമേന്മയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിരൂക്ഷമീ അസമത്വം
11:57 PM Dec 07, 2021 | Deepika.com