ജക്കാർത്ത: ശനിയാഴ്ച ഇന്തോനേഷ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ 13 പേർ മരിച്ചു. 57 പേർക്കു പൊള്ളലേറ്റു. കിഴക്കൻ ജാവയിലെ സെമേരു അഗ്നിപർവതം പുറത്തുവിട്ട ചാരവും പുകയും 15,000 മീറ്റർ ഉയരത്തിലെത്തിയിരുന്നു.
പ്രദേശവാസികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ലുമാജാംഗിലെ 11 ഗ്രാമങ്ങൾ പൂർണമായും ചാരത്തിനടിയിലായെന്നാണു റിപ്പോർട്ടുകൾ. പുക തങ്ങിനിൽക്കുന്നതിനാൽ സൂര്യപ്രകാശം കടന്നുവരുന്നില്ല.
അഗ്നിപർവത സ്ഫോടനത്തിൽ 13 മരണം
12:54 AM Dec 06, 2021 | Deepika.com