തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുക്കുന്നവർക്ക് ഇ-സ്റ്റാംപിംഗ് സംവിധാനം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ക്രെഡിറ്റ് കോണ്‍ട്രാക്ട് കരാറുകൾക്കുള്ള സ്റ്റാംന്പ് ഡ്യൂട്ടിക്ക് ഓണ്‍ലൈൻ സ്റ്റാംപിംഗ് (ഇ- സ്റ്റാംപിംഗ്) സംവിധാനം ഏർപ്പെടുത്തിയതോടെ ഇടപാടുകാരെ സംബന്ധിച്ചു നടപടിക്രമം കൂടുതൽ ലളിതമാകും.
വായ്പയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ കടലാസു രഹിതമായതോടെ ഓരോ ഇടപാടുകൾക്കുമുള്ള ഇ- സ്റ്റാംപിംഗ് തുക ബാങ്കിനോ ധനകാര്യ സ്ഥാപനങ്ങൾക്കോ ഇടപാടുകാരൻ നൽകിയാൽ വേഗത്തിൽ നടപടിക്രമം പൂർത്തിയാക്കാനാകും.
സ്റ്റാംപ് ഡ്യൂട്ടിക്കായി ഇടപാടുകാരൻ നേരിട്ടു വരുന്നതും ഒഴിവാക്കാനാകും. ദേശസാൽകൃത ബാങ്കുകളെ കൂടാതെ കേരള ബാങ്ക്, കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി), കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയ്ക്കും ഇ- സ്റ്റാംപിംഗ് സംവിധാനം ഉപയോഗിക്കാം.
കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ ഇ- ഗവേണൻസ് സർവീസ് ലിമിറ്റഡ് (എൻഎസ്ഇഎൽ) നിർവഹണ ഏജൻസിയാകും. ഇ- സ്റ്റാംപിംഗ് സംബന്ധിച്ചു ട്രഷറിയുമായും ത്രികകക്ഷി കരാർ രൂപപ്പെടുത്തും.
ബാങ്കിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും വായ്പയ്ക്ക് ഇ-സ്റ്റാംപിംഗ്
11:18 PM Dec 03, 2021 | Deepika.com