ഫ്രാൻസിസ് മാർപാപ്പ സൈപ്രസിൽ; നാളെ ഗ്രീസിലേക്കു പോകും

11:50 PM Dec 02, 2021 | Deepika.com
സൈപ്രസിന്‍റെ ക്രൈസ്തവ പാരന്പര്യം

മെഡിറ്ററേനിയൻ കടലിലെ ദ്വീപ് രാജ്യമായ സൈപ്രസിന്‍റെ ക്രൈസ്തവ പാരന്പര്യം എഡി ഒന്നാം നൂറ്റാണ്ടിൽ തുടങ്ങുന്നു. പൗലോസ് ശ്ലീഹ ഇവിടുത്തെ റോമൻ ജനറൽ സെർജിയസ് പാവലസിനു ജ്ഞാനസ്നാനം നല്കിയിരുന്നു.

രാജ്യത്തെ ജനസംഖ്യ എട്ടര ലക്ഷമാണ്. ഭൂരിഭാഗവും ഗ്രീക്ക് ഓർത്തഡോക്സുകാർ. 38,000 വരുന്ന കത്തോലിക്കർ ജനസംഖ്യയുടെ 4.47 ശതമാനമാണ്. രണ്ടു ശതമാനം മുസ്‌ലിംകളുമുണ്ട്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ജറുസലെമിന്‍റെ പതനത്തിനുശേഷം സൈപ്രസിൽ വാസമുറപ്പിച്ച കുരിശുയുദ്ധക്കാരുടെ പിന്മുറക്കാരാണ് ഇപ്പോഴത്തെ ക്രൈസ്തവരിൽ ഭൂരിഭാഗവും.

എമരിറ്റസ് മാർപാപ്പ ബെനസിഡ്ക്ട് പതിനാറാമൻ 2010ൽ സൈപ്രസ് സന്ദർശിച്ചിരുന്നു.