മുംബൈ: ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യങ്ങളുടെ നിയന്ത്രണത്തിനു പ്രത്യക ശിപാർശകൾ അവതരിപ്പിച്ച് പാർലമെന്ററി സമിതി.
2019 ലെ ഡേറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ വ്യവസ്ഥകൾ പുനഃപരിശോധിക്കുന്ന, പി.പി. ചൗധരി നേതൃത്വം കൊടുക്കുന്ന പാനൽ ആണ് ഇതു സംബന്ധിച്ച ശിപാർശകൾ തയാറാക്കിയത്.
സമൂഹമാധ്യമ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി പ്രത്യേക സംവിധാനം ആരംഭിക്കണമെന്നു ശിപാർശയിൽ പറയുന്നു. പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ മാതൃകയിലാണ് ഇതു നടപ്പിലാക്കേണ്ടത്. ഓരോ അക്കൗണ്ടുകളും കൃത്യമായി പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഇതു സമൂഹമാധ്യമ കന്പനികളെ പ്രേരിപ്പിക്കുമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
സമൂഹമാധ്യമങ്ങളെ പബ്ലിഷർ ആയി കണക്കാക്കണമെന്നതാണു മറ്റൊരു ശിപാർശ. നിലവിൽ രാജ്യത്തെ നിയമങ്ങൾ സമൂഹമാധ്യമങ്ങളെ മധ്യവർത്തികളായി കാണുന്നതിനാൽ വ്യാജ അക്കൗണ്ടുകളിൽനിന്നുംമറ്റും വരുന്ന ഉള്ളടക്കത്തിന്റെ പേരിൽ സമൂഹമാധ്യമകന്പനികൾക്കു നേരേ നടപടിയെടുക്കാനാവാത്ത സ്ഥിതിയാണുള്ളത്.
സമൂഹമാധ്യമങ്ങളെ പബ്ലിഷർ ആയി കണക്കാക്കുകവഴി ഈ സ്ഥിതിക്കു മാറ്റമുണ്ടാകും. അവയിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ ഉള്ളടക്കങ്ങൾക്കും ഇതോടെ കന്പനികൾ ഉത്തരവാദികളാകുമെന്നുമാണു വിലയിരുത്തൽ. സമിതിയുടെ ശിപാർശകൾ വരുന്ന ശീതകാലസമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിക്കും.
സമൂഹമാധ്യമങ്ങൾക്കു മൂക്കുകയർ
12:02 AM Nov 25, 2021 | Deepika.com